കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.

ബെംഗളൂരു:  ഇന്നലെ രാവിലെ മുതൽ ഇടയ്ക്കിടെ പെയ്യുന്ന മഴ ഉച്ചകഴിഞ്ഞ് കനത്ത മഴയായി മാറി. നഗരത്തിലുടനീളം നിരവധി പ്രദേശങ്ങളിൽ ശരാശരി 30 മില്ലീമീറ്റർ മഴ ലഭിച്ചു, മഹാദേവപുര മേഖലയിലെ ദൊഡാനെക്കുണ്ടി വാർഡിൽ 56.5 മില്ലീമീറ്റർ , യെലഹങ്ക-17, ജക്കൂർ -16, എച്ച്എംടി വാർഡ് -16.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

നഗരത്തിന്റെ വടക്കൻ ഭാഗങ്ങളിലെ മഴ മിതമായതായിരുന്നു. എന്നിരുന്നാലും, നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ പീന്യ, ദസരഹള്ളി, പരിസര പ്രദേശങ്ങളിൽ 36 മില്ലീമീറ്റർ മുതൽ 39 മില്ലീമീറ്റർ വരെ മഴയ്യുണ്ടായി.

കനത്ത മഴയിൽ പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി, പാലങ്ങൾക്കടിയിൽ വെള്ളപ്പൊക്കമുണ്ടായതായി ബിബിഎംപി കൺട്രോൾ റൂം ഉദ്യോഗസ്ഥർ പറയുന്നു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
[masterslider id="10"]

Related posts

Click Here to Follow Us