നഗരത്തിൽ കോവിഡ് രോഗികൾക്കുള്ള മരുന്ന് മോഷണം കൂടുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികൾക്ക് കുത്തിവെക്കുന്ന റെംഡെസിവിർ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ഡോക്റ്റർമാർ നഴ്‌സ് എന്നിവർ പിടിയിലയതിന് പിന്നാലെ ഇപ്പോൾ റെയിൽവേ ആശുപത്രിയിൽനിന്ന് റെംഡെസിവിർ മരുന്ന്മോഷ്ടിച്ച നാല് റെയിൽവേ ജീവനക്കാരും പിടിയിൽ.

പിടിയിലായവരിൽ ഒരാൾ കരാർ ജീവനക്കാരനും മറ്റു മൂന്നുപേർ സ്ഥിരം ജീവനക്കാരുമാണ്. ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾക്ക് കുത്തിവെക്കാൻ നൽകുന്ന മരുന്ന് മോഷ്ടിച്ചശേഷം പുറത്തുള്ളവർക്ക് കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

നാലുപേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിവസം സമാന രീതിയിൽ റെംഡെസിവിർ മരുന്ന് മോഷ്ടിച്ച ജയനഗർ ജനറൽ ആശുപത്രിയിലെ നഴ്‌സും പിടിയിലായിരുന്നു. കോവിഡ് വാർഡിലേക്ക് ഡോക്ടർമാർ നൽകുന്ന മരുന്ന് രോഗികൾക്ക് നൽകാതെ മോഷ്ടിച്ചാണ് നഴ്‌സ് പുറത്ത് വിൽപ്പന നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.

നഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെ 3.9 ലക്ഷം രൂപ രണ്ടുമാസത്തിനിടെ വീട്ടിലേക്ക് അയച്ചതായും പോലീസ് കണ്ടെത്തി.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

സമാനരീതിയിൽ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും റെംസെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന് പിടിയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
[masterslider id="10"]

Related posts

Click Here to Follow Us