ബെംഗളൂരു: നഗരത്തിൽ വിവിധയിടങ്ങളിൽ പൈപ്പ്‌ലൈൻ ജോലികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വ്യാഴാഴ്ച പുലർച്ചെ ആറുവരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ: – എച്ച്.എസ്.ആർ ലേഔട്ട് – സിൻഡിക്കേറ്റ് ബാങ്ക് കോളനി – വിജയ്‌നഗർ – ടെലികോം ലേഔട്ട് – വിജയനഗർ പൈപ്പ് ലൈൻ – സി.എസ്.ബി.എസ്. ലേഔട്ട് – മാരേനഹള്ളി ലേഔട്ട് – ചന്ദ്ര ലേഔട്ട് – ഗോവിന്ദരാജനഗർ – കാവേരിപുര – രംഗനാഥപുര – പ്രശാന്ത് നഗർ – എം.സി. ലേഔട്ട് – മുനേശ്വര നഗർ…
Read MoreYear: 2020
കൊളംബിയ ഏഷ്യയെ ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ.
ബെംഗളൂരു : സമീപകാലത്തെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ എറ്റെടുക്കലിലൂടെ രാജ്യത്തെ ഏറ്റവും കൂടുതൽ കിടക്കകളുള്ള രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ ഹോസ്പിറ്റൽസ്.ഒന്നാം സ്ഥാനത്ത് ഉള്ളത് അപ്പോളോ ഹോസ്പ്പിറ്റൽസ് ആണ്. ഈ ഏറ്റെടുക്കലിലൂടെ 15 നഗരങ്ങളിലായി 27 ആശുപത്രികളും 7200 ൽ അധികം കിടക്കകളും 40000 ഡോക്ടർമാരും 10000 ൽ അധികം ജീവനക്കാരുമുള്ള സ്ഥാപനമായി മാറും മണിപ്പാൽ എന്ന് അവർ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിലെ കൊളംബിയ പസഫിക് ഗ്രൂപ്പ് 2015ൽ ഹെബ്ബാളിൽ പ്രവർത്തനമാരംഭിച്ച കൊളംബിയ ഏഷ്യക്ക് ബെംഗളൂരു, മൈസൂരു, പൂനെ, ഗാസിയാബാദ്, ഗുരുഗ്രാം, പട്യാല…
Read Moreസംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമാകുന്നു
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന കാര്യം ചർച്ചചെയ്യാൻ ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ യോഗം പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ വിളിച്ചുചേർത്തിട്ടുണ്ട്. സ്കൂളുകളും പ്രീയൂണിവേഴ്‌സിറ്റി കോളേജുകളും തുറക്കുന്ന കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനമെടുക്കും. ഡിസംബറോടുകൂടി ഘട്ടംഘട്ടമായി ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂളുകളിലെ ശൗചാലയത്തിന്റെ ലഭ്യത, കുടിവെള്ളം, ക്ലാസ് മുറികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ എല്ലാ ബ്ലോക്ക് എജ്യുക്കേഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് കുടിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ അൻപുകുമാർ പറഞ്ഞു.…
Read Moreവിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമം മൂലം തടയാനൊരുങ്ങി കർണാടക.
ബെംഗളൂരു : വിവാഹത്തിന് വേണ്ടി മതപരിവർത്തനം നടത്തുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി കർണാടക. കർണാടക ടൂറിസം മന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സി ടി രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന് പോറലേൽപ്പിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ നിയമം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം…
Read Moreആകെ ഡിസ്ചാര്‍ജ് 7.8 ലക്ഷം കടന്നു;ആക്റ്റീവ് കോവിഡ് കേസുകള്‍ 40000 ന് അടുത്ത് ;ആകെ കോവിഡ് കേസുകൾ 8.3 ലക്ഷം;കര്‍ണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2756 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7140 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7140 (8334) ആകെ ഡിസ്ചാര്‍ജ് :780735 (773595) ഇന്നത്തെ കേസുകള്‍ :2756 (2576) ആകെ ആക്റ്റീവ് കേസുകള്‍ :40395 (44805) ഇന്ന് കോവിഡ് മരണം :26 (29) ആകെ കോവിഡ് മരണം :11247 (11221) ആകെ പോസിറ്റീവ് കേസുകള്‍ :832396 (829640) തീവ്ര പരിചരണ വിഭാഗത്തില്‍ :932…
Read Moreസാങ്കി ടാങ്കിന് സമീപത്തെ പാർക്കിൽ ഇനി സൗജന്യ അതിവേഗ വൈ.ഫൈ.
ബെംഗളൂരു : സാങ്കി ടാങ്കിന് സമീപത്തെ ഗോകക്ക് മെമ്മോറിയ പാർക്കിൽ ഇനി മുതൽ അതിവേഗ സൗജന്യ വൈഫൈ. പാർക്കിൽ എത്തുന്നവർക്ക് ആദ്യ 45 മിനിറ്റിൽ അതിവേഗ സൗജന്യ വൈഫൈ ഉപയോഗിക്കാമെന്ന് ഈ സംവിധാനം ഉൽഘാടനം ചെയ്ത് മല്ലേശ്വരം എം.എൽ.എയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായൺ അറിയിച്ചു. ബ്രോഡ് ബാൻ്റ് സേവന ധാതാക്കളായ ഫൈബർ നെറ്റ് ആണ് പാർക്കിൻ്റെ മെയിൻ്റനൻസ് ഏറ്റെടുത്തിരിക്കുന്നത്, ഇവരാണ് പാർക്ക് സന്ദർശിക്കുന്നവർക്ക് അതിവേഗ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്.
Read Moreസഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജയിലിൽ തന്നെ തുടരണം
ബെംഗളൂരു: നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം ലഹരിമരുന്ന് കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിട്ടുണ്ട്. അറസ്റ്റ് തടയുന്നതിനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.…
Read Moreവൈദ്യുതി മുടക്കം കാരണം ട്രെയിൻ പിടിച്ചിട്ടു; കാരണമറിയാതെ ക്ഷുഭിതരായി യാത്രക്കാര്‍
ബെംഗളൂരു: വൈദ്യുതി മുടക്കം കാരണം കച്ചെഗുഡയില്‍ നിന്നുള്ള പ്രത്യേക തീവണ്ടി മാണ്ട്യക്കടുത്ത എളിയൂറില്‍ 45 മിനുട്ട് പിടിച്ചിട്ടു. കാരണമറിയാതെ ക്ഷുഭിതരായ യാത്രക്കാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ബദല്‍ സംവിധാനത്തില്‍ വൈദ്യുതിയെത്തിച്ച് യാത്ര പുനരാരംഭിച്ചു. രാവിലെ 6.45ന് ബെംഗളൂരു വിട്ട ട്രയിന്‍ 8.30നാണ് എളിയൂറില്‍ എത്തിയത്. സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യതി വിതരണം നിലച്ചതാണ് ട്രയിന്‍ നിശ്ചലമാവാന്‍ കാരണമെന്ന് റയില്‍വേ അധികൃതര്‍ വിശദീകരിച്ചു.
Read Moreബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡ്
തിരുവനന്തപുരം: മയക്കുമരുന്ന് കടത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം ആദായ നികുതി വകുപ്പ് കൂടി പരിശോധനയ്ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായാണ് സംഘം എത്തിയിരിക്കുന്നത്. ബിനീഷുമായി പങ്കാളിത്ത ബിസിനസ്സില്‍ ഏര്‍പ്പെട്ടിത്തുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്. ബിനീഷിന് നിരവധി വ്യാപാര സ്ഥാപനങ്ങളിലും കമ്ബനികളിലും പങ്കാളിത്തമുള്ളതായി കണ്ടെത്തിയതനെ തുടര്‍ന്നാണ് ഈ നടപടി. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. ഈ വീടുകളില്‍…
Read Moreവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്!!
ബെംഗളൂരു: വസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി കുഴമ്പുരൂപത്തിൽ സ്വർണക്കടത്ത്. ഇങ്ങനെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടിച്ചെടുത്തത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് 1.6 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അബുദാബിയിൽനിന്ന് വന്ന യാത്രക്കാരനെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉഗ്യോഗസ്ഥർ പിടികൂടിയത്. കുടക് സ്വദേശിയായ ഹരിശ്ചന്ദ്ര (45)യാണ് പിടിയിലായത്. അബുദാബിയിൽനിന്ന് എത്തിഹാദ് എയർവേയ്‌സ് വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ വസ്ത്രത്തിലെ പ്രത്യേക അറയിൽ കുഴമ്പുരൂപത്തിലുള്ള സ്വർണം കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനകത്തും സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് ഉഗ്യോഗസ്ഥർ വെളിപ്പെടുത്തി.
Read More