ആരാധനാലയങ്ങളും ഭക്ഷണ ശാലകളും ഇന്നു മുതൽ തുറന്ന് പ്രവർത്തിക്കും;നിയന്ത്രണങ്ങൾ എന്തെല്ലാം ?ഏതൊക്കെ സ്ഥാപനങ്ങൾ ഇനിയും അടഞ്ഞു കിടക്കും ?കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ഇന്ന് മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറന്ന് പ്രവർത്തിക്കും.

കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ക്ഷേത്രങ്ങളും മസ്ജിദുകളും ചർച്ചുകളും തുറന്ന് പ്രവർത്തിക്കുക.

കൃസ്ത്യൻ പള്ളികളിൽ ഈ മാസം 14 ന് ഞായറാഴ്ച കുർബാന ആരംഭിക്കും.

അതേ സമയം ചിലയിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നുവ്യക്തമാക്കി മഹല്ല് കമ്മിറ്റികളും ക്ഷേത്രസമിതികളും ആരാധനാലയങ്ങൾ തുറക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ടൽ, റെസ്റ്റോറന്റ്, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഇന്ന് മുതൽ ലഭ്യമാകും.

  • റെസ്റ്റോറന്റുകളിൽ ഇരുന്നു കഴിക്കുന്നതിനേക്കാൾ പാഴ്‌സൽ സേവനം കൂടുതൽ പ്രോത്സാഹിപ്പിക്കണം.
  • സീറ്റുകളുടെ 50 ശതമാനം മാത്രമേ അനുവദിക്കാവൂ.
  • സാമൂഹിക അകലം പാലിക്കുന്ന വിധത്തിലാകണം ഇരിപ്പിടങ്ങൾ.
  • ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വീടിന്റെ വാതിൽക്കൽ വെച്ചിട്ടുപോകണം.
  • റെസ്റ്റോറന്റുകളുടെ പ്രവേശനസ്ഥലത്ത് തെർമൽ സ്‌ക്രീനിങ്ങും സാനിറ്റൈസറും നിർബന്ധമായി വേണം.
  • തുണികൊണ്ടുള്ള നാപ്കിനു പകരം ഉയർന്നനിലവാരമുള്ള ഡിസ്പോസബിൾ പേപ്പർ നാപ്കിനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും.

  • ഒരോതവണയും മാളിൽ കയറുന്നവരുടെ എണ്ണവും നിയന്ത്രിക്കൻ സംവിധാനമുണ്ടാവും.
  • രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
  • മുഴുവൻ സമയവും മുഖാവരണം ധരിച്ചിരിക്കണം.
  • മാളുകളിലെ കടകളിലും എലവേറ്ററുകളിലും ആളുകളുടെ എണ്ണം നിജപ്പെടുത്തും.
  • മാളുകളിലെ ഭക്ഷണശാലകളിൽ സീറ്റുകളുടെ 50 ശതമാനമേ പാടുള്ളൂ.
  • ഓരാതവണയും മേശകൾ അണുവിമുക്തമാക്കും.
  • മാളുകളിലെ തിയേറ്ററുകളും ഗെയിമിങ് സെന്ററുകളും പ്രവർത്തിക്കില്ല.

ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ.

  • സന്ദർശകർ തമ്മിൽ 6 അടി ദൂരം പാലിക്കണം.
  • അകലം പാലിക്കുന്നതിനായി ആരാധനാലയങ്ങളിൽ മാർക്ക് ചെയ്ത സ്ഥലത്ത് മാത്രമെ നിൽക്കാൻ പാടുകയുള്ളൂ.
  • ആരാധനാലയങ്ങളിലെത്തുന്നവർ ചെരിപ്പുകൾ സ്വന്തം വാഹനത്തിൽതന്നെ സൂക്ഷിക്കണം.
  • വിഗ്രഹങ്ങൾ, പ്രാർഥനാ പുസ്തകങ്ങൾ തുടങ്ങിയവ സ്പർശിക്കാൻ പാടില്ല.
  • ഗായകസംഘത്തെ അനുവദിക്കില്ല
  • ഗായകസംഘത്തിനു പകരം കഴിയുന്നതും നേരത്തേ റെക്കോഡ് ചെയ്ത ഗാനങ്ങൾ ആരാധനാലയങ്ങളിൽ ഇടണം.
  • ക്ഷേത്രങ്ങളിൽ ഭജനയും മറ്റുപരിപാടികളും അനുവദിക്കില്ല.
  • മസ്ജിദുകളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ടണൽ ഉൾപ്പെടെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പാർക്ക്, മൃഗശാല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

  • മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്ക് നിർബന്ധം
  • ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയായിരിക്കും മൃഗശാലകളിൽ പ്രവേശനം അനുവദിക്കുക.
  • സഫാരി വാഹനങ്ങളിൽ ഒരേ സമയം 50 ശതമാനം ആളുകൾ മാത്രം.
  • പാർക്കുകൾ നിലവിലുള്ളതുപോലെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക.
  • പകൽ സമയങ്ങളിൽ പാർക്കുകൾ അടഞ്ഞുതന്നെ കിടക്കും.
  • ലാൽബാഗിലെ നഴ്‌സറിയും തുറക്കും.
  • നന്ദി ഹിൽസിൽ ജൂൺ 30-നു ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
  • സംസ്ഥാനത്തെ നിയന്ത്രിതമേഖലയ്ക്ക് പുറത്തുള്ള മറ്റ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളും തിങ്കളാഴ്ചമുതൽ തുറക്കും.
  • വനമേഖലയിലെ സഫാരി, ട്രക്കിങ് തുടങ്ങിയവയും റിസോർട്ടുകളുടെ പ്രവർത്തനവും തിങ്കളാഴ്ച ആരംഭിക്കും.

ഇനിയും അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങൾ / സംവിധാനങ്ങൾ.

  • സ്കൂൾ, കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും.
  • രാജ്യാന്തര വിമാനയാത്ര.
  • സിനിമ ഹാൾ, ഫിറ്റ്‌നസ് സെന്റർ, സ്വമ്മിങ് പൂൾ, തിയേറ്റർ.
  • ബാറുകളിലിരുന്ന് മദ്യം കഴിക്കുന്നത്.
  • ഓഡിറ്റോറിയം, അസംബ്ലി ഹാൾ, സെമിനാർ ഹാൾ.
  • കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുചടങ്ങുകൾക്കും വിലക്കുണ്ട്.
  • ചില ആരാധനാലയങ്ങൾ തുറക്കില്ല എന്ന് അവയുടെ അധികാരികൾ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us