ഹൈദരാബാദിലെ വെടിവെപ്പ്: ശരിയായ നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മിഷണർ

ബെംഗളൂരു: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ നാലുപ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ.

ശരിയായതും സമയബന്ധിതവുമായ നടപടിയാണ് ഹൈദരാബാദ് പോലീസ് സ്വീകരിച്ചതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു.

പോലീസിന്റെ മുന്നിലുണ്ടായ സാഹചര്യം പരിശോധിക്കുമ്പോൾ മറ്റു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ പോലീസ് കടുത്ത സമ്മർദത്തിലാകുമായിരുന്നു.

  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ

പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ശക്തമായ നടപടിയെടുക്കേണ്ടിവന്നത്. പ്രതികൾക്കുള്ള ശിക്ഷയല്ല, സ്വയം രക്ഷയ്ക്കായുള്ള നടപടിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ ഹേമന്ത് നിബാൽക്കർ പറഞ്ഞു.

പോലീസ് നടപടി നിയമപരമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകും. ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്നവർ കാത്തിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പോലീസ് നടപടിയെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പിന്തുണച്ചു. പോലീസ് സ്വയം രക്ഷയ്ക്കായാണ് വെടിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ
[masterslider id="10"]

Related posts