നഗരത്തിൽ നിരവധി ബംഗ്ലാദേശികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു;ആളുകളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽ രേഖ പരിശോധിക്കുക,ഇല്ലെങ്കിൽ തൊഴിലുടമക്ക്”പണി”യാകും;മുന്നറിയിപ്പുമായി പോലീസ്.

ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശികളുടെ ടെ അനധികൃത കുടിയേറ്റം തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വേണം ഇത്തരക്കാർക്ക് വീടോ ജോലിയോ നൽകാനെന്ന മുന്നറിയിപ്പുമായി ബംഗളൂരു സിറ്റി പൊലീസ്സ്.

കെട്ടിട ഉടമകളും തൊഴിൽദാതാക്കളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു .

കൃത്യമായ രേഖകൾ ഇല്ലാത്ത അറുപതോളം ബംഗ്ലാദേശികളെ കഴിഞ്ഞ ദിവസങ്ങളായി സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

ഇടത്തരക്കാർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇവർക്ക് സൗകര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുപ്രകാരം കേസെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.

കുറഞ്ഞ വേതനം നൽകി കുടിയേറ്റക്കാരിയെ ജോലിക്ക് വയ്ക്കുന്ന ബി.ബി.എ.പിയുടെ കരാറുകാരും പൊലീസ് നിരീക്ഷണത്തിലാണ്.

കുടിയേറ്റക്കാരുടെ മറവിൽ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെ.എം.ബി) നഗരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതായി ആയി അന്വേഷണ ഏജൻസിയായ എൻഐഎ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts