ഫോൺചോർത്തൽ വിവാദം: കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ മാറ്റി

ബെംഗളൂരു: ഫോൺചോർത്തൽ വിവാദത്തിൽ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന്‌ വിധേയനായ കർണാടക എ.ഡി.ജി.പി. അലോക് കുമാറിനെ സ്ഥാനത്തുനിന്നുമാറ്റി. മറ്റുസ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല.

ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറായിരുന്ന അലോക് കുമാറിനെ ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് റിസർവ് പോലീസ് ഫോഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി.യായി നിയമിച്ചത്.

കഴിഞ്ഞസർക്കാരിന്റെ കാലത്ത് വിമത എം.എൽ.എ.മാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്നാണ് അലോക് കുമാറിനെതിരായ ആരോപണം. മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയാണ് ഫോൺ ചോർത്തലിനുപിന്നിലെന്നും ആരോപണമുയർന്നിരുന്നു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

കഴിഞ്ഞദിവസം സി.ബി.ഐ. അലോക് കുമാറിനെ ചോദ്യംചെയ്തിരുന്നു. ഓഫീസിലും വീട്ടിലും സി.ബി.ഐ. നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു.

വിമത എം.എൽ.എ.മാരുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ആദ്യഘട്ടത്തിൽ അലോക് കുമാറിനെതിരേ അന്വേഷണം നടത്തിയത്. പിന്നീട് ബി.എസ്. യെദ്യൂരപ്പ അധികാരത്തിലെത്തിയശേഷം കേസ് സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു.

നിലവിലെ സിറ്റി പോലീസ് കമ്മിഷണറായ ഭാസ്കർ റാവുവും കോൺഗ്രസ് നേതാവിന്റെ അനുയായിയും തമ്മിൽ നടന്ന ഫോൺ സംഭാഷണം പുറത്തായതോടെയാണ് ഫോൺ ചോർത്തൽ വിവാദം വഴിത്തിരിവിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts