ബിജെപി നേതാവ് അശോകയും കോൺഗ്രസ് വിമത എംഎൽഎമാരും എസ് എം കൃഷ്ണയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി;കൂടെ സുമലതയും; പ്രധാന തീരുമാനങ്ങൾ എടുത്തതായി സൂചന.

ബെംഗളൂരു: സംസ്ഥാന ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയും കോണ്‍ഗ്രസ്‌ വിമത എം എല്‍ എമാരായ രമേഷ് ജാര്‍ക്കിഹോളി,സുധാകര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.കര്‍ണാടകയിലെ ഒരു നിര്‍ണായകമായ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ന് ഉച്ചയോടെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആയിരുന്ന സീനിയര്‍ നേതാവ് എസ് എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.മണ്ഡ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പി ശ്രീമതി സുമലത അംബരീഷും ഇവരുടെ കൂടെ ഉണ്ടായിരുന്നു.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

കൂടികാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ആര്‍ അശോകയെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഇത് തികച്ചും വ്യക്തിപരമായിരുന്നു എന്നാണ് പ്രതികരിച്ചത്.പല സമയങ്ങളില്‍ ആയി കൃഷ്ണയെ കാണാന്‍ അനുമതി ചോദിച്ചത് ആയിരുന്നു എന്നും ,എന്നാല്‍ എല്ലാവരും ഒരേ സമയം എത്തുകയായിരുന്നു എന്നും അശോക മറുപടി നല്‍കി.രാഷ്ട്രീയം ഒന്നും തന്നെ സംസാരിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഭാവി എന്താണ് എന്നാ ചോദ്യത്തിന് “ഭാവി എല്ലാം രേവണ്ണയോട് ചോദിച്ചാല്‍ മതി എന്നായിരുന്നു മറുപടി”

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച് ഡി രേവണ്ണയുടെ ജ്യോതിഷ വിശ്വാസങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts