ഐ.പി.എൽ.; തീപാറും പോരാട്ടത്തിന് ഇന്ത്യൻ നായകനും മുൻനായകനും നേർക്കുനേർ!

ഐ.പി.എൽ: ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 12ാം സീസണ് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും.

ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ 22 തവണയാണ് ഇരുടീമുകളും കഴിഞ്ഞ 11 സീസണുകളിലായി മുഖാമുഖം വന്നത്. ഇതില്‍ 14ലും ജയം ധോണിപ്പടയ്ക്കായിരുന്നു. ഏഴെണ്ണത്തില്‍ ആര്‍സിബി ജയിച്ചപ്പോള്‍ ഒന്നില്‍ ഫലമുണ്ടായില്ല.

ചെന്നൈയില്‍ ഇതുവരെ ഏഴു തവയണയാണ് സിഎസ്‌കെയും ആര്‍സിബിയും മാറ്റുരച്ചത്. ഇതില്‍ ആറിലും ചെന്നൈ വെന്നിക്കൊടി പാറിച്ചു. 2008ലായിരുന്നു ആര്‍സിബിയുടെ ഏക ജയം. ശക്തമായ ടീമുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ ജേതാക്കളാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ആര്‍സിബി ഇത്തവണ ദുഷ്‌പേര് മായ്ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണ്‍ ആര്‍സിബിയെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. പ്ലേഓഫില്‍ പോലുമെത്താന്‍ കോലിപ്പടയ്ക്കായില്ല.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts