ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടക്ക് എംബിഎ വിദ്യാര്‍ഥിനിയെ മറ്റൊരു സുഹൃത്ത്‌ ക്രൂരമായി ബലാല്‍സംഗം ചെയ്തു;സുഹൃത്ത്‌ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്ത് റൂമില്‍ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്താണ്‌ ക്രൂരകൃത്യം ചെയ്തത്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ഫേസ്ബുക്ക്‌ വഴി പരിചയപെട്ട സുഹൃത്തിന്റെ ജന്മദിനാഘോഷ വേളയില്‍ 24 കാരിയായ എം ബി എ വിദ്യാര്‍ത്ഥിയെ സുഹൃത്ത്‌ ക്രൂരമായി ബലാല്‍സംഗം ചെയ്തു.കഴിഞ്ഞ ശനിയാഴ്ച രാത്രി എച് എ എല്‍ ഏരിയയില്‍ ആണ് സംഭവം നടന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ദോഡഡനക്കുന്തിയില്‍ താമസിക്കുന്ന ആന്ധ്ര പ്രദേശ്‌ കര്‍നൂല്‍ സ്വദേശി ആദിത്യ .കെ .ക്ക് എതിരെ പോലീസ് കേസ് എടുത്തു അറെസ്റ്റ്‌ ചെയ്തു.

എം ബി യെ വിദ്യാര്‍ഥിനിയുടെ സുഹൃത്ത്‌ ആണ് ആരിഫ്‌ ,ഇവര്‍ രണ്ടു പേരും ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ടത്‌ ആയിരുന്നു.തന്റെ ജന്മദിനം ആഘോഷിക്കാന്‍ യുവതിയെ ആരിഫ് തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.ആദിത്യ ആരിഫിന്റെ അതെ ഫ്ലാറ്റില്‍ ആണ് താമസിക്കുന്നത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ശനിയാഴ്ച രാത്രി ജന്മദിനഘോഷത്തില്‍ ആരിഫും,ആദിത്യയും,എം ബി യെ വിദ്യാര്‍ഥിനിയും മദ്യപിച്ചതിന് ശേഷം,യുവതി ബെഡ് റൂമില്‍ വിശ്രമിക്കുകയായിരുന്നു.ഭക്ഷണം വാങ്ങാന്‍ വേണ്ടി ആരിഫ് പുറത്തേക്ക് പോയ തക്കം നോക്കി ആദിത്യ മുറിയില്‍ കടക്കുകയും യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്.തിരിച്ചു വന്ന ആരിഫിനോട്‌ യുവതി വിഷയം പറയുകയും ചെയ്തു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഞായറാഴ്ച പുലര്‍ച്ചെ തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു,അരിഫിനെ ചോദ്യം ചെയ്ത പോലീസ് മൊഴി രേഖപ്പെടുത്തി,ആദിത്യയെ മജിസ്ട്രട്ടിന് മുന്നില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു,മാര്‍ത്തഹള്ളിയിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരന്‍ ആണ് ആദിത്യ.യുവതിയെ മെഡിക്കല്‍ ചെക്ക്അപ്പിന് വിധേയയാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
[masterslider id="10"]

Related posts