അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ കല്ലേറ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 29 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണിത്.

തീവണ്ടിയുടെ ജനല്‍ചില്ല് കല്ലേറില്‍ പൊട്ടിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കല്ലേറ് നടത്തിയ ആളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു പ്രതികരിച്ചു.

  ബെംഗളൂരുവിൽ ടോവിങ് സംവിധാനം വീണ്ടും; പുതിയ ഫൈൻ നിരക്കുകൾ അറിയാൻ വായിക്കാം

കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കല്ലേറുണ്ടായ സമയത്ത് തീവണ്ടിയിലുണ്ടായിരുന്നു. റെയില്‍വെയുടെ ഏറ്റവും വേഗമേറിയ തീവണ്ടിയും രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ തീവണ്ടിയുമാണ് ട്രെയിന്‍ 18.

ഡല്‍ഹിക്കും വാരണാസിക്കുമിടെ ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമാവും ആദ്യം ഓടുക. 100 കോടി ചിലവഴിച്ചാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തീവണ്ടിയുടെ കോച്ചുകള്‍ നിര്‍മ്മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us