ചെന്നൈയ്ന്‍ എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കൊമ്പുകുത്തിച്ചു.

ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചുകയറിയത്. ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ ഹാട്രിക്കാണ് ചാംപ്യന്‍മാരുടെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 29, 37, 39 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഹാട്രിക്ക് നേട്ടം. നാലാമത്തെ ഗോള്‍ 54ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസിന്റെ വകയായിരുന്നു.

ചെന്നൈക്കു വേണ്ടി തോയ് സിങ് ഇരട്ടഗോള്‍ നേടി. മറ്റൊരു ഗോള്‍ നോര്‍ത്ത്ഈസ്റ്റ് താരം ബോര്‍ജസിന്റെ സംഭാവനയായിരുന്നു. രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് കളിയിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. നാലാം മിനിറ്റില്‍ത്തന്നെ ബോര്‍ജസിന്റെ സെല്‍ഫ് ഗോളും 15ാം മിനിറ്റില്‍ തോയ് സിങിന്റെ ഗോളും ചെന്നൈയെ 2-0നു മുന്നിലെത്തിച്ചിരുന്നു. 29ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയിലൂടെ നോര്‍ത്ത് ഈസറ്റ് ആദ്യഗോള്‍ മടക്കിയെങ്കിലും തോയ് സിങ് 32ാം മിനിറ്റില്‍ ചെന്നൈക്കു 3-1ന്റെ ലീഡ് സമ്മാനിച്ചു. 37, 39 മിനിനിറ്റുകളില്‍ കണ്ണടച്ചു തുറക്കുന്നതിനിടെ ഒഗ്‌ബെച്ചെയുടെ ബൂട്ടുകള്‍ വീണ്ടും തീതുപ്പിയതോടെ നോര്‍ത്ത്ഈസ്റ്റ് കളിയില്‍ 3-3ന് ഒപ്പമെത്തി. 54ാം മിനിറ്റില്‍ ബോര്‍ജസ് നേടിയ നാലാമത്തെ ഗോളില്‍ ചാംപ്യന്‍മാരുടെ പക്കല്‍ മറുപടി ഇല്ലായിരുന്നു. നിലവിലെ ജേതാക്കളായ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. പോയിന്റൊന്നുമില്ലാതെ പട്ടികയില്‍ അവസാസ്ഥാനത്താണ് ചെന്നൈ. അതേസമയം, ചെന്നൈയില്‍ നേടിയ അവിസ്മരണീയ ജയം നോര്‍ത്ത് ഈസ്റ്റിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts