ആത്മഹത്യാ പ്രവണത കാട്ടി എന്ന കാരണത്താല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി ..! വിധി പുറപ്പെടുവിച്ചത് പോലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തിഎന്നാരോപിച്ചു അറസ്റ്റ് ചെയ്തു യുവാവിന്റെ കേസ് പരിഗണിക്കുന്നതിനിടെ ..!

ബെംഗലൂരു : ആത്മഹത്യ ശ്രമം , പ്രവണത എന്നത് ഒരേ രീതിയില്‍ സമീപിക്കേണ്ട കാര്യമല്ലെന്ന് പോലീസിനോട് കര്‍ണ്ണാടക ഹൈക്കോടതി ….ഐ പി സി 309 വിധി ന്യായത്തിന്റെ പകര്‍പ്പ് അനുസരിച്ച് വിചാരണ നടത്തുന്ന കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം ..സെക്ഷന്‍ അനുസരിച്ച് ആത്മഹത്യാ ശ്രമം നടത്തുകയോ ,അനുബന്ധമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ ഒരുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണിത് …കഴിഞ്ഞ ഒക്ടോബറില്‍ ലോക്കല്‍ പോലീസിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ഒളിവില്‍ പോയ കവി രാജ് എന്ന യുവാവിന്റെ കേസ് ആയിരുന്നു ഹൈക്കോടതി പരിഗണിച്ചത് …വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുമ്പോള്‍ യുവാവ് പോലീസ് പീഡനങ്ങളെ പരാമര്‍ശിച്ചു മാതാപിതാക്കള്‍ക്ക് ഒരു കത്തെഴുതി വെച്ചിരുന്നു ..തുടര്‍ന്ന്‍ മകന്റെ തിരോധാനത്തെ കുറിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്‍ ആത്മഹത്യ പ്രവണത കാട്ടുന്നതിനു കാരണം പിതാവു ആണെന്ന രീതിയില്‍ അദ്ദേഹത്തിനെയും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു …
 
തുടര്‍ന്ന് തുംകൂരുവിലെ ഒരു ലോഡ്ജില്‍ കവിരാജിനെ കണ്ടെത്തിയിരുന്നു …ശേഷം ആത്മഹത്യാ ശ്രമത്തിനു അയാള്‍ക്കെതിരെ കേസെടുത്തു …പക്ഷെ മാനസിക സമ്മര്‍ദ്ദം ഒഴിച്ച് നിര്‍ത്തിയാല്‍ യുവാവ്‌ ആത്മഹത്യ ചെയ്യുവാന്‍ ഒരുങ്ങിയിരുന്നില്ല ..ഇതനുസരിച്ചുള്ള വിധി ന്യായത്തിലായിരുന്നു  ജസ്റ്റിസ് കെ പനീന്ദ്രയുടെ വിധി …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us