വയനാട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ആദിവാസി ബാലനെ കുത്തിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്‍റെ മകന്‍ മഹേഷിനെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ബത്തേരി, പൊന്‍കുഴിയിലുള്ള ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു മഹേഷ്.

ഇന്നലെ പുലര്‍ച്ചെ കോളനിക്ക് 150 മീറ്റര്‍ അകലെ വച്ചാണ് കാട്ടാന കുട്ടിയെ കുത്തുക്കൊന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതു കാരണം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കുന്നതിനും വൈകി. മോര്‍ച്ചറിയില്‍ എത്തിയ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജനെ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us