നാടകാന്ത്യം വരുണയിലെ ചിത്രം തെളിഞ്ഞു; സിദ്ധരാമയ്യയുടെ മകൻ യെതീന്ദ്രക്കെതിരേ മറ്റൊരു ബിജെപി നേതാവ് പത്രിക നൽകി;നിഷ്കാസിതനായ വിജയേന്ദ്രക്ക് യുവമോർച്ച അദ്ധ്യക്ഷ സ്ഥാനം;പാർട്ടിയിലും കുടുംബാധിപത്യം വർദ്ധിപ്പിക്കാനുള്ള യെദിയൂരപ്പയുടെ ശ്രമങ്ങളെ എതിർ ചേരി തകർത്തത് ഇങ്ങനെ.

മൈസൂരു : കഴിഞ്ഞ 24 മണിക്കൂറിൽ ഹൈവോൾട്ടേജ് ഡ്രാമ അരങ്ങേറിയ മണ്ഡലമായിരുന്നു വരുണ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രക്കെതിരെ മത്സരിക്കാൻ കച്ചകെട്ടിയ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനെ ഹൈക്കമാന്റ് ഒരു ഫോൺ കോളിലൂടെ നിഷ്കാസിതനാക്കുന്ന നാടകമാണ് ഇന്നലെ അരങ്ങേറിയത്, തുടർന്ന വിവിധയിടങ്ങളിൽ അണികൾ പ്രതിഷേധിക്കുകയും ചെയ്തു.

കർണാടകയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇന്ന് യെദിയൂരപ്പ യുമായി ചർച്ച നടത്തി ഒരു വിധം സ്ഥിതിഗതികൾ ശാന്തമാക്കി. അവസാന നിമിഷം പിൻമാറേണ്ടി വന്ന ബി വൈ വിജയേന്ദ്രക്ക് യുവമോർച്ചയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി സമാശ്വസിപ്പിച്ചു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഹൈക്കമാന്റിനോട് ചോദിക്കാതെ സ്വയം തീരുമാനങ്ങൾ എടുക്കുന്ന യെദിയൂരപ്പക്ക് ഇത് ഒരു താക്കീത് ആകുന്നതോടൊപ്പം, മക്കൾ രാഷ്ട്രീയത്തിന് ഒരു പരിധി വരെ തടയിടാൻ ദേശീയ നേതൃത്വത്തിനായി, യെദിയൂരപ്പയുടെ മൂത്ത മകൻ രാഘവേന്ദ്ര സിറ്റിംഗ് എം എൽ എ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
[masterslider id="10"]

Related posts