ഇന്ത്യ തിരിച്ചടിച്ചു… ലങ്ക നിലംപതിച്ചു! ശര്‍ദ്ദുല്‍ താക്കൂറിനു 4 വിക്കറ്റ്.

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ തങ്ങളുടെ മൂന്നാം പൂള്‍ മല്‍സത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴ മൂലം ഒരു മണിക്കൂറിലധികം വൈകിയാരംഭിച്ച മല്‍സരം 19 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ലങ്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസിന്റെ (55) അര്‍ധസെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായത്.ശര്‍ദുല്‍ താക്കൂറിന്റെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അര്‍ധസെഞ്ച്വറിയുമായി മിന്നിയ കുശാല്‍ പെരേരയെ (3) തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു കുശാല്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ഓപ്പണര്‍ കൂടിയായിരുന്ന താരം ഇന്ത്യന്‍ ബൗളിങിനെ കടന്നാക്രമിച്ചാണ് റണ്‍സ് നേടിയത്. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും കുശാലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ധനുഷ്‌കക ഗുണതിലക (17), ഉപുല്‍ തരംഗ (22), ക്യാപ്റ്റന്‍ തിസാര പെരേര (15), ജീവന്‍ മെന്‍ഡിസ് (1) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

നാലു വിക്കറ്റെടുത്ത പേസര്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയിച്ച തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു വിക്കറ്റോടെ മാന്‍ ഓഫ് ദി മാച്ചായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഈ മല്‍സരത്തിലും രണ്ടു വിക്കറ്റ് നേടി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

സ്കോർ: ശ്രീലങ്ക 152/9  ഇന്ത്യ:153/4

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts