ശമ്പളം വരുന്ന സമയമായതിനാൽ എല്ലാ മാസത്തിലെയും ആദ്യ ദിവസങ്ങളിലാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ. ഹാക്കർമാരിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നാണു സൂചന. ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരിൽ വിളിക്കുന്നവരിലൂടെയാണ് അക്കൗണ്ട് വിവരങ്ങൾ കൂടുതലും ചോർത്തപ്പെട്ടത്. ഒട്ടേറെ പോയിന്റുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന വാഗ്ദാനത്തിൽ മയങ്ങി ഒറ്റത്തവണ പാസ്‌വേഡ‍് പറഞ്ഞു കൊടുത്തവരുമുണ്ട്. തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാർ, എൻജിനീയർമാർ എന്നിവരുമുണ്ടെന്നു പൊലീസ് പറഞ്ഞു.
അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ് പെരുകുന്നു
