ഇടശ്ശേരിയുടെ “പൂതപ്പാട്ട് “ഭരതനാട്യമായി അവതരിപ്പിക്കുന്നു എച്ച് എ എൽ അയ്യപ്പക്ഷേത്രത്തിൽ ജനുവരി 13 ന്.

ബെംഗളൂരു: ആറ്റിൻവക്കത്തെ മാളിക വീട്ടിൽ ആറ്റുനോറ്റു പിറന്ന ഉണ്ണിയെ സ്വന്തമാകാൻ ശ്രമിക്കുന്ന ഭൂതത്തേയും, അവിടെ നിന്ന് ഉണ്ണിയെ രക്ഷിക്കാൻ സ്വന്തം കണ്ണുകൾ ചൂഴ്ന്ന് നൽകിയ മാതൃത്വത്തിന്റെ ചെറുത്തു നിൽപ്പും, മെട്രോ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും അവന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അവസാനം ഉണ്ണിയേ തേടി ഓരോ വീട്ടിലും കേറിയിറങ്ങുന്ന ഇപ്പോഴും നമ്മെ ഒരു നിമിഷമെങ്കിലും ഗദ്ഗദ കണ്ഠരാക്കും.. അതെ ഇടശ്ശേരിയുടെ പുതപ്പാട്ട് നാട്യ രൂപത്തിൽ ആസ്വദിക്കാനുള്ള അവസരം ബെംഗളൂരു മലയാളികൾക്ക് ലഭിക്കുന്നു.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

ശ്രീ മനോ തൃശ്ശൂർ രുപപ്പെടുത്തിയ പൂതപ്പാട്ടിന്റെ ഭരതനാട്യ ആവിഷ്കാരം, വരുന്ന 13 ന് എച് എ എൽ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറു മണിക്ക് നടക്കും. കുമാരി റിദ്ധി രാജിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തുന്ന നൃത്തം ചിട്ടപ്പെടുത്തിയതും അവർ തന്നെയാണ്, റിതു പർണ അതിഥി താരമായി പങ്കെടുക്കും.

  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ

രാജ് നായർ നിർമ്മിച്ച് സുന്ദർ പി പുന്നയൂർക്കുളം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചത് മാളവിക പി സുന്ദർ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us