മലയാളി ബാങ്ക് ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി;നഷ്ട്ടമായത് 44,000 രൂപ

ബെംഗളൂരു∙ മലയാളി ബാങ്ക് ജീവനക്കാരന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 44,000 രൂപ കവർന്നതായി പരാതി. പയ്യന്നൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ ശരത് ചന്ദ്രന്റെ അക്കൗണ്ടിലെ പണമാണ് കവർന്നത്. നവംബർ ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം.

ലണ്ടനിലെ ഒരു പെർഫ്യൂം കമ്പനിയുടെ സ്റ്റോറിൽനിന്നും 495 ബ്രിട്ടീഷ് പൗണ്ടിന്റെ ഇടപാട് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയതായി മൊബൈലിൽ സന്ദേശം വന്നു. ഉടൻ തന്നെ ബാങ്ക് ശാഖയിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. വിദേശത്തു നടന്ന ഇടപാടായതിനാൽ ഒടിപി നമ്പർ ഇല്ലാതെയാണ് പണം പിൻവലിച്ചിരിക്കുന്നത്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts