ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങിയ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ഞായറാഴ്ച ബെംഗളൂരുവിലേക്ക് അയക്കും. റോഡ് മാർഗം മേയ് പകുതിയോടെ ബെംഗളൂരുവിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ട്രെയിൻ രണ്ടു മാസം മുൻപ് ബെംഗളൂരുവിലെത്തിച്ചിരുന്നു. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. യെല്ലോ ലൈനിൽ കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ വാഗ്ദാനം പാലിക്കാനായില്ല. ആർ.വി. റോഡിനെയും…
Read MoreAuthor: News Team
ജീവിതശൈലി രോഗം വർധിക്കുന്നു; സൗജന്യ ചികിത്സയ്ക്കായി എല്ലാ പിഎച്ച്സികളിലും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങും
ബെംഗളൂരു : ജീവിതശൈലി രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിൽ ചികിത്സ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) പ്രത്യേക ജീവിതശൈലി രോഗ ക്ലിനിക്കുകൾ തുടങ്ങും. രോഗികൾക്ക് താങ്ങാവുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ ക്ലിനിക്കുകളിൽനിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, നടുവേദന, ആർത്രൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ എന്നിവയ്ക്കാണ് ചികിത്സ ഉറപ്പാക്കുക. സംസ്ഥാന സർക്കാരിന്റെ ഗൃഹാരോഗ്യ പദ്ധതിയിലൂടെയുള്ള സർവേയിലാണ് സംസ്ഥാനത്ത് ചെറുപ്രായക്കാരിലടക്കം ജീവിതശൈലി രോഗങ്ങൾ കൂടുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. ജീവിതശൈലി…
Read Moreകെആർഎസ് അണക്കെട്ടിൽ കാവേരി ആരതി: 92 കോടി രൂപ അനുവദിച്ച് സർക്കാർ
കാവേരിനദിയെ ആദരിക്കുന്നതിനായി മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിൽ കാവേരി ആരതി സംഘടിപ്പിക്കുന്നതിന് സർക്കാർ 92 കോടി രൂപ അനുവദിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിൽ നടത്തുന്ന ഗംഗാ ആരതിയുടെ മാതൃകയിലാണ് കാവേരി ആരതി നടത്തുക. ഇതിന്റെ ഭാഗമായി ജലവിഭവവകുപ്പ് കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ച രാവിലെ കെആർഎസ് അണക്കെട്ട് സന്ദർശിച്ചു. കെആർഎസ് പരിസരത്ത് കാവേരി ആരതി നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തിരിച്ചറിയാൻ ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അന്തിമ അംഗീകാരത്തിനായി സമഗ്രമായ ഒരു പദ്ധതി സമർപ്പിക്കാൻ ശിവകുമാർ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കെആർഎസ്…
Read Moreഎൻജിനുകളിൽ ശുചിമുറി പണിയുമെന്ന് റെയിൽവേ
ചെന്നൈ : ജോലിക്കിടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും ഭക്ഷണംകഴിക്കാനും ഇടവേളകൾ വേണമെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റെയിൽവേ ബോർഡ് നിയോഗിച്ച സമിതികൾ തള്ളി. പകരം, തീവണ്ടി എൻജിനുകളിൽ ശുചിമുറി നിർമിക്കുമെന്നാണ് റെയിൽവേ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വ്യാഴാഴ്ച അറിയിച്ചു. ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട രണ്ടുസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ജോലിസമയത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ ഇടവേള അനുവദിക്കാൻ കഴിയില്ല. ഓരോദിവസവും ജോലികഴിഞ്ഞ്…
Read Moreഅനധികൃത ബാനറുകൾക്ക് എതിരെ നടപടിയുമായി കോർപ്പറേഷൻ; ബാനറുകൾ നീക്കാൻ പ്രത്യേകസംഘം
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ അനധികൃതവും നിയമവിരുദ്ധവുമായ പരസ്യബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി). ഈ ലക്ഷ്യം മുന്നിൽ നിർത്തി പുതുക്കിയ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമം കോർപ്പറേഷൻ പുറപ്പെടുവിച്ചു. അനധികൃത പരസ്യ ബോർഡുകളും ഫ്ളെക്സുകളും ബാനറുകളും നീക്കുന്നതിനായി ബിബിഎംപി സോണൽ കമ്മിഷണർമാർ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നതാണ് ഒരു നിർദേശം. അഡ്വർടൈസ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ടീമുകൾ എന്നറിയപ്പെടുന്ന ഈ സംഘങ്ങൾക്കായിരിക്കും പൂർണ ചുമതല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സംഘത്തിലുണ്ടാകും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക്…
Read Moreപഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും; മുകേഷ് അംബാനി
മുംബൈ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റ എല്ലാവര്‍ക്കും മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ അതിവേഗത്തില്‍ രോഗമുക്തി നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും തങ്ങളുടെ മുംബൈയിലെ…
Read Moreനഗരത്തിൽ 300 ഓളം പിജികൾ അടച്ചുപൂട്ടി
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും. പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിബിഎംപിയുടെ പെർമിറ്റ് നേടൽ, താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കൽ, അടുക്കളകളിലെ ശുചിത്വം തുടങ്ങിയവ കൃത്യമായി പാലിക്കാത്ത പിജി ഉടമകളിൽ നിന്ന് പിഴ ചുമത്തിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബെംഗളൂരുവിൾ 2,000-ത്തിലധികം പിജികളാണ് ഉള്ളത്. നിയമങ്ങൾ പാലിക്കാനും ലൈസൻസ് നേടാനും…
Read Moreകർണാടക ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവം സഹയാത്രക്കാർ മൊബൈലിൽ പകർത്തിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബസ്സിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ കണ്ടക്ടർ സീറ്റിനടുത്ത് നിന്ന് നിരന്തരം അനുചിതമായി സ്പർശിക്കുകയും, അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. വിവരമറിഞ്ഞ…
Read More48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; ഇന്ത്യക്ക് വ്യോമപാത നിഷേധിച്ചു ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീര്‍ പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്ഥാൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്ഥാന്റെ തീരുമാനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാഗാ അതിർത്തിയും പാകിസ്ഥാൻ അടച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതിനെതിരെ…
Read Moreപഹൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് ദിവസമായി, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കർണാടകയിലെ വിനോദസഞ്ചാരികളെ സഹായിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് ഇവരെ തിരികെ എത്തിക്കാനുള്ള മാർഗനിർദേശം നൽകുകയും വിമാനത്താവളത്തിലേക്ക് പ്രത്യേക ഗതാഗതം ക്രമീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ടിക്കറ്റ്…
Read More