വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശി പൗരൻ നഗരത്തിൽ പിടിയിൽ.

ബെംഗളൂരു: ബംഗ്ലാദേശി സ്വദേശിയായ അബൂ താഹിർ എന്ന 23 കാരനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അധികൃതരുടെ പിടിയിലായത്.

സംശയം തോന്നിയ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ കൈവശം വച്ചിരുന്ന ഇന്ത്യൻ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ആസാമിലെ ദൊബൊക്കയിൽ നിന്നും അലൻ മുഹമ്മദ് യാഹിയ എന്ന പേരിലാണ് ഇയാൾ പാസ്പോർട്ട് കരസ്ഥമാക്കിയിരുന്നത്. പാസ്പോർട്ട് കൂടാതെ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആസാമിൽ നിന്ന് നൽകിയതായി കണ്ടെത്തി.

  നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ

2016 ഇദ്ദേഹം 5000 രൂപ നൽകിയാണ് വ്യാജ രേഖകൾ ചമച്ചതെന്നും അതിർത്തി കടന്നു കിട്ടാൻ 500 രൂപ കൈക്കൂലിയായി നൽകിയെന്നും പോലീസിനോട് വെളിപ്പെടുത്തി.

നവംബർ 23 ആം തീയതി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിക്ക് പോകാൻ ആയി ഇയാൾ ടിക്കറ്റ് സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് എത്തിയപ്പോഴാണ് അധികൃതരുടെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us