ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു യുവതി കൊലപ്പെടുത്തി

കൊൽക്കത്ത: കസ്ബ ഏരിയയിൽ ഒരു സ്ത്രീ തന്റെ വീടിന്റെ ടോയ്‌ലറ്റിൽ പ്രസവിച്ച് മിനിറ്റുകൾക്ക് ശേഷം നവജാതശിശുവിനെ കൊന്നതായി പോലീസ് റിപ്പോർട്ട്. ഏപ്രിൽ 22 ന് സ്ത്രീ ടോയ്‌ലറ്റിൽ പോയ സമയത്താണ് കൊലപാതകം നടന്നത്, പ്രസവശേഷം ആൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ യുവതി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആർത്തവചക്രം ക്രമമായതിനാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ശനിയാഴ്ച യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായെന്നും ജനൽ ചില്ല് തകർത്തതിന് ശേഷം , കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞെന്നുമാണ് യുവതിയുടെ മൊഴി.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നവജാത ശിശുവിനെ കണ്ടെത്തി കസ്ബ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള യുവതി കഴിഞ്ഞ വർഷം നവംബറിലാണ് വിവാഹിതയായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ ഭർത്താവ് ഒരു മദ്യപാനിയാണ്. സ്ത്രീ ഗർഭിണിയാണെന്ന് തങ്ങൾക്കും അറിയില്ലായിരുന്നുവെന്ന് അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും പറഞ്ഞു. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ് എന്നും പോലീസ് പറഞ്ഞു. കുട്ടി ജീവനോടെ ജനിക്കുന്നത് തടയുകയോ ജനനശേഷം മരിക്കാൻ ഇടയാക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തിക്ക് ഐപിസിയുടെ ഒരു വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്, പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us