ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചംഗ കുടുംബം മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലാ ജീവനക്കാരനുമായ രവി പൂജാർ (45), ഭാര്യ ലക്ഷ്മി പൂജാർ (40), മക്കളായ ഇചാര പൂജാർ (15), ശാന്തല പൂജാർ (10), സിരി പൂജാർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തൻഡയിലാണ് അപകടമുണ്ടായത്.

  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് കാർ എതിർദിശയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

വാഹനമോടിച്ചിരുന്ന രവി പൂജാർ സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അതിവേഗപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.മാർച്ച് 12-നാണ് അതിവേഗപാത ഉദ്ഘാടനംചെയ്തത്. കുറഞ്ഞകാലത്തിനുള്ളിൽ അതിവേഗത്തെത്തുടർന്ന് ഒട്ടേറെ അപകടങ്ങളാണ് പാതയിലുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
[masterslider id="10"]

Related posts

Click Here to Follow Us