ബെംഗളൂരു: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ കുടുംബകലഹം ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ മഞ്ജുളയെ (38) ഭർത്താവും ഓട്ടോറിക്ഷാ ഡ്രൈവറുമായ പ്രദീപ് കുമാർ (38) മക്കളുടെ മുന്നിലിട്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 14-ഉം 10-ഉം വയസ്സുള്ള മക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ചായിരുന്നു ഞായറാഴ്ച വൈകുന്നേരം ഈ ചോരക്കളി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിണങ്ങിപ്പോയ ഭാര്യയുമായി ഒത്തുതീർപ്പിനെന്ന വ്യാജേനയാണ് പ്രദീപ് ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ മഞ്ജുള താമസിച്ചിരുന്ന അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയത്. പുതിയൊരു…
Read MoreDay: 16 June 2026
നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
ബെംഗളൂരു: കബാബ്, തന്തൂരി വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ചിലതരം ഐസ്‌ക്രീമുകൾ എന്നിവയിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, നഗരത്തിലെ പല ഭക്ഷണശാലകളിലും ഇവയുടെ ഉപയോഗം ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 2024-ൽ ഗോപി മഞ്ചൂരിയനിലും കോട്ടൺ കാൻഡിയിലും മാരകമായ ‘റോഡമിൻ ബി’ എന്ന കൃത്രിമ നിറം കണ്ടെത്തിയതിനെ തുടർന്ന് വകുപ്പ് ഇത് നിരോധിച്ചിരുന്നു. തുടർന്ന് 2025 ജൂണിൽ വെജിറ്റബിൾ, ചിക്കൻ, ഫിഷ് കബാബുകളിൽ വൻതോതിൽ കണ്ടെത്തിയതിനെത്തുടർന്ന് ‘സൺസെറ്റ് യെല്ലോ’, ‘കാർമോസിൻ’ എന്നീ കൃത്രിമ നിറങ്ങളുടെ…
Read More