ബെംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഐപിഎൽ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബെംഗളൂരു പോലീസ്. ടിക്കറ്റില്ലാത്തവർ സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് കർശന മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടി സ്റ്റേഡിയത്തിന് പുറത്ത് അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം. ടിക്കറ്റില്ലാതെ സ്റ്റേഡിയം പരിസരത്ത് എത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ…
Read MoreDay: 4 April 2026
അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
മാനുഷിക മൂല്യങ്ങൾ മരവിച്ചുപോയ ആധുനിക സമൂഹത്തിന്റെ ക്രൂരതയും, ഒരമ്മയോടുള്ള മകന്റെ അതിരുകളില്ലാത്ത സ്നേഹവും ഒരേസമയം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നോമ്പരമാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഏപ്രിൽ മാസത്തെ കഠിനമായ ഉഷ്ണതരംഗത്തിൽ കാൺപൂർ ഉരുകുകയാണ്. 33 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള ഉച്ചസമയത്ത് നഗരത്തിലെ തിരക്കേറിയ റോഡിലൂടെ നടക്കുകയായിരുന്നു അമ്മയും ഏഴോ എട്ടോ വയസ്സ് മാത്രം പ്രായമുള്ള മകനും. ചുട്ടുപൊള്ളുന്ന ടാർ റോഡിൽ വെച്ച് നിർജ്ജലീകരണം മൂലം അമ്മ പെട്ടെന്ന് ബോധരഹിതയായി വീണു. നഗ്നപാദനായി കുതിച്ച് കുഞ്ഞുദൈവം തന്റെ…
Read Moreഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ
ബെംഗളൂരു: നഗരത്തിലെ ബൈക്ക് ടാക്സി ഡ്രൈവർമാർ (ക്യാപ്റ്റൻമാർ), ഡെലിവറി ഏജന്റുമാർ, ക്യാബ് ഡ്രൈവർമാർ തുടങ്ങിയ ഗിഗ് തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെയും ട്രാഫിക് ലംഘനങ്ങളുടെയും പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബൈക്ക് ടാക്സി ഡ്രൈവർമാർ ഉൾപ്പെട്ട കേസുകൾ പരിശോധിക്കുന്നതിനായി പ്രത്യേക പട്ടിക തയ്യാറാക്കുമെന്നും ഉടൻ തന്നെ ബന്ധപ്പെട്ട അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളുടെ യോഗം വിളിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. സുരക്ഷയും വിശ്വാസ്യതയും പ്രധാനം സമീപകാലത്ത് റാപ്പിഡോ ഡ്രൈവർ യാത്രക്കാരിയെ…
Read Moreബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഓട്ടോ എൽ.പി.ജി (LPG) വിതരണം താറുമാറായതോടെ വാഹനയാത്രക്കാരും ഓട്ടോ ഡ്രൈവർമാരും കടുത്ത ദുരിതത്തിൽ. നഗരത്തിലെ പകുതിയോളം ഗ്യാസ് സ്റ്റേഷനുകൾ ഇതിനോടകം അടച്ചുപൂട്ടി. സ്വകാര്യ ഏജൻസികളായ ടോട്ടൽ ഗ്യാസ് തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചപ്പോൾ, സൂര്യ ഗ്യാസ്, സൂപ്പർ ഗ്യാസ് തുടങ്ങിയവ ഉച്ചയാകുന്നതോടെ സ്റ്റോക്ക് തീർന്ന് പ്രവർത്തനം നിർത്തുന്ന അവസ്ഥയിലാണ്. കിലോമീറ്ററുകൾ നീളുന്ന ക്യൂ, കുതിച്ചുയരുന്ന വില പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്.പി, ഭാരത് പെട്രോളിയം പമ്പുകളിൽ വെള്ളിയാഴ്ച മൂന്ന് കിലോമീറ്ററോളം നീളുന്ന ക്യൂവാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഗ്യാസ് ലഭിക്കാതെ പലരും…
Read Moreടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി
കുടകിലെ മരഗോഡു ഗ്രാമത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിലിടിച്ച് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന നാല് യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയും സമീപത്തുണ്ടായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടസമയത്ത് കാറിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളില്ല. ബസ് ഡ്രൈവർ സുദീപിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മടിക്കേരി റൂറൽ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.…
Read Moreബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ തമ്പടിച്ചിരുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി സിറ്റി പോലീസും സിസിബിയും (CCB). രേഖകളില്ലാതെ നഗരത്തിൽ താമസിച്ചിരുന്ന 178 പുരുഷന്മാരും 94 സ്ത്രീകളും 12 കുട്ടികളുമടക്കം 272 പേരെ പോലീസ് വിജയകരമായി നാടുകടത്തി. രാജ്യത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നാടുകടത്തൽ നടപടികളിലൊന്നാണിത്. അതിർത്തി കടത്തിയത് ത്രിപുര വഴി കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും അഞ്ച് ബംഗ്ലാദേശി ഭീകരർ പിടിയിലായതിനെത്തുടർന്നാണ് രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നടത്തിയ…
Read Moreശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
മലപ്പുറം: ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read Moreവ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.
Read Moreബെംഗളൂരു കബ്ബൺ പാർക്കിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കബ്ബൺ പാർക്കിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ച മുതൽ സുരേഷിനെ കാണാതായിരുന്നു. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ പാർക്കിലെത്തിയവരാണ് മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ കബ്ബൺ പാർക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.…
Read Moreഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി
ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി ഓടെയാണ് ഡൽഹി-എൻസിആർ മേഖലയിലും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമി കുലുങ്ങിയത്. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനമുണ്ടായത്. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കെട്ടിടങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതോടെ ഡൽഹി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആളുകൾ ഫ്ലാറ്റുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടിയിറങ്ങി. പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി വടക്കൻ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക…
Read More