ബെംഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ കെആർഎ 161(3)-ല്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്. യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് വെള്ളിയാഴ്ച വെെകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരാനായി ബെെക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്ബോഴാണ് അപകടം.തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്. അപകടവിവരം അറിഞ്ഞ ആകാശിന്റെ…
Read MoreDay: 26 April 2025
റോഡിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ച് പ്രതിഷേധിച്ച ആറ് ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ബംഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കർണാടകയിലെ കൽബുറുഗി നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ നഗരത്തിലെ വിവിധ റോഡുകളിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു. ജഗത് സർക്കിൾ, ആലന്ദ് നാക്ക, മാർക്കറ്റ് ചൗക്ക്, സാത്ത് ഗുംബാസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ പാകിസ്താൻ പതാകയുടെ വലിയ സ്റ്റിക്കറുകൾ ഒട്ടിച്ചത്. സംഭവത്തെത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി.യും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്റ്റിക്കറുകൾ നീക്കം ചെയ്തു. പൊലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി. മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്…
Read Moreപഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചതിന് ഒരാൾ അറസ്റ്റിൽ
മംഗളൂരു : പഹൽഗാം ഭീകരാക്രമണത്തെ മുൻകാല ക്രിമിനൽ പ്രവൃത്തികളെ ചൂണ്ടിക്കാട്ടി ന്യായീകരിച്ച മംഗളൂരു സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 2023-ൽ മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ചേതൻ സിംഗ് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ, ഇന്ന് കശ്മീരിൽ ഇത്തരമൊരു പ്രവൃത്തി സംഭവിക്കില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രകോപനപരമായ ഒരു പോസ്റ്റ് ഇട്ടാണ് അദ്ദേഹം പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചത്. ഉള്ളാൾ താലൂക്കിലെ ഉള്ളാളട്ടി സ്വദേശിയായ സതീഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നിച്ചു മംഗലാപുരം എന്ന ഉപയോക്താവ് ഫേസ്ബുക്കിൽ ഇത്തരമൊരു പ്രകോപനപരമായ പോസ്റ്റ് പോസ്റ്റ് ചെയ്തതിന് കൊണാജെ പോലീസ്…
Read Moreദൗത്യത്തിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു; എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും’; ഇന്ത്യൻ നാവികസേന
ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു. കര-നാവിക-വ്യോമ സേനകളുടെ ഭാഗത്തുനിന്നും എല്ലാതരത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത് എംആര്‍ സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി…
Read Moreഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങൾ
വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം ഒഴുകിയെത്തിയതോടെ വത്തിക്കാൻ കണ്ണീർ കടലായ അവസ്ഥയിലാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വത്തിക്കാനില്‍ വിശ്വാസികളുടെ നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദർശനം രാത്രി പത്തരവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദുഃഖം അറിയിക്കാനായി അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അന്തിമോപചാരം അർപ്പിക്കാനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍…
Read Moreഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കും
ബെംഗളൂരു : ടിസിഎസ് വേൾഡ് 10 കെ മാരത്തൺ പ്രമാണിച്ച് ഞായറാഴ്ച പുലർച്ചെ 3.30-ന് മെട്രോ സർവീസ് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. നാല് ടെർമിനൽ സ്റ്റേഷനുകളിൽനിന്നും 3.30-ന് സർവീസ് ആരംഭിക്കും. ഓരോ 15 മിനിറ്റിലും സർവീസുണ്ടാകും. രാജേന്ദ്ര സിൻഹ്ജി ആർമി ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ആർഎസ്എഒഐ) ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മാരത്തൺ നടക്കുന്നത്. പങ്കെടുക്കാനെത്തുന്നവർക്ക് ഏറ്റവുമടുത്തുള്ളത് എംജി റോഡ് മെട്രോ സ്റ്റേഷനാണ്.
Read Moreമുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബെഗനെ രാമയ്യ അന്തരിച്ചു
ബെംഗളൂരു : കർണാടക മുൻ മന്ത്രി ബെഗനെ രാമയ്യ (90) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ശൃംഗേരി ബെഗനെ സ്വദേശിയാണ്. 1978-ലാണ് കോൺഗ്രസിൽനിന്ന് ജയിച്ച് ഗുണ്ടുറാവു മന്ത്രിസഭയിൽ ഗ്രാമവികസനമന്ത്രിയായത്. ഭാര്യ: സീത. മക്കൾ: ആരതി കൃഷ്ണ, അഞ്ജാൻ. സംസ്കാരം ശിവമോഗ മന്ദഗഡ്ഡെ റോഡിലെ ഹൊസഹള്ളിയിൽ നടന്നു.
Read Moreപഹൽഗാം ഭീകരാക്രമണം: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി എത്തി ഒരാൾ
ഡൽഹി: പഹൽഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തിൽ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നു. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടർന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മാധ്യമങ്ങൾ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. “എന്തിനുവേണ്ടിയാണ് ഈ ആഘോഷം?” എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ കെട്ടിടത്തിലേക്ക് കേക്ക് കൊണ്ടുപോകുന്നതായി വന്ന ആൾ…
Read Moreനമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള രണ്ടാമത്തെ മെട്രോ മേയ് പകുതിയോടെ എത്തിക്കും
ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങിയ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ഞായറാഴ്ച ബെംഗളൂരുവിലേക്ക് അയക്കും. റോഡ് മാർഗം മേയ് പകുതിയോടെ ബെംഗളൂരുവിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ട്രെയിൻ രണ്ടു മാസം മുൻപ് ബെംഗളൂരുവിലെത്തിച്ചിരുന്നു. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. യെല്ലോ ലൈനിൽ കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ വാഗ്ദാനം പാലിക്കാനായില്ല. ആർ.വി. റോഡിനെയും…
Read Moreജീവിതശൈലി രോഗം വർധിക്കുന്നു; സൗജന്യ ചികിത്സയ്ക്കായി എല്ലാ പിഎച്ച്സികളിലും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങും
ബെംഗളൂരു : ജീവിതശൈലി രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിൽ ചികിത്സ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) പ്രത്യേക ജീവിതശൈലി രോഗ ക്ലിനിക്കുകൾ തുടങ്ങും. രോഗികൾക്ക് താങ്ങാവുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ ക്ലിനിക്കുകളിൽനിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, നടുവേദന, ആർത്രൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ എന്നിവയ്ക്കാണ് ചികിത്സ ഉറപ്പാക്കുക. സംസ്ഥാന സർക്കാരിന്റെ ഗൃഹാരോഗ്യ പദ്ധതിയിലൂടെയുള്ള സർവേയിലാണ് സംസ്ഥാനത്ത് ചെറുപ്രായക്കാരിലടക്കം ജീവിതശൈലി രോഗങ്ങൾ കൂടുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. ജീവിതശൈലി…
Read More