മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണി; മൂന്നുദിവസത്തിനിടെ ജീവനൊടുക്കിയത് നാലുപേർ

മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണിയെത്തുടർന്ന് കർണാടകത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നാലുപേർ ജീവനൊടുക്കി.

നഞ്ചൻകോട് താലൂക്കിലെ മാൽക്കുൻഡി വില്ലേജിലെ കൃഷ്ണമൂർത്തി (32), അമ്പ വില്ലേജിലെ ജയശീല (53), ദാവണഗെരെ ജില്ലയിലെ ഹൊന്നാലിയിലെ ഗവ. സ്കൂൾ അധ്യാപികയായ പുഷ്പലത (46), മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ ലോഹിത് കുമാർ എന്ന നവീൻ (35) എന്നിവരാണ് ആത്മഹത്യചെയ്തത്.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

കൃഷ്ണമൂർത്തി അഞ്ച് മൈക്രോ ഫിനാൻസ് കമ്പനികളിൽനിന്ന് വായ്പകളെടുത്തിരുന്നു.

ബൈക്ക് വിറ്റ് കടം വീട്ടിയെങ്കിലും പലിശയിനത്തിൽ കൂടുതൽ തുക കിട്ടാനുണ്ടെന്നുപറഞ്ഞ് കമ്പനി ഏജന്റുമാർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

പലിശ ഉടൻ അടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കൃഷ്ണമൂർത്തിയുടെ ഭാര്യ പറഞ്ഞു.

സംഭവത്തിൽ അഞ്ച് മൈക്രോ ഫിനാൻസ് കമ്പനിക്കാർക്കെതിരേ കേസെടുത്തതായി നഞ്ചൻകോട് ഡിവൈ.എസ്.പി. രഘു പറഞ്ഞു.

മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണിയെയും മാനസികപീഡനത്തെയും തുടർന്ന് കുടക്, ചാമരാജ്‌നഗർ, മാണ്ഡ്യ തുടങ്ങിയ ജില്ലകളിൽ കുടുംബങ്ങൾ കൂട്ടത്തോടെ വീടൊഴിഞ്ഞുപോകുകയാണ്. ഇതിനുപുറമെയാണ് ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ആത്മഹ്യതകളും പെരുകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
[masterslider id="10"]

Related posts