18 കാരി പ്രസവിച്ചു, കുഞ്ഞ് മരിച്ച നിലയിൽ

ബെംഗളൂരു: അവിവാഹിതയായ 18 കാരി പ്രസവിച്ചു. കുഞ്ഞ് മരിച്ച നിലയിൽ.

കർണ്ണാടക സ്വദേശിനിയായ 18 കാരിയാണ് ഇന്നലെ താമസ സ്ഥലത്ത് പ്രസവിച്ചത്.

കഴക്കൂട്ടത്തെ ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് യുവതി.

അടുത്തിടെയാണ് ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയത്.

സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിയ്ക്ക് നില്‍ക്കാതെ ഇവർ താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു.

വൈകുന്നേരം സഹപ്രവർത്തകർ റൂമിലെത്തിയപ്പോള്‍ പ്രസവം കഴിഞ്ഞ് രക്തത്തില്‍ കുളിച്ച്‌ കിടന്ന യുവതിയെ ആണ് കണ്ടത്.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും എസ് എ ടി ആശുപത്രിയിലെത്തിച്ചു. പക്ഷേ കുഞ്ഞ് മരിച്ചിരുന്നു.

കഴക്കൂട്ടം പോലീസ് കേസെടുത്തു.

അതേസമയം പോക്സോ കേസില്‍ 83 കാരന് കടുത്ത ശിക്ഷ.

കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെ അമ്ബത്തിമൂന്നര വർഷം കഠിന് തടവിന് ശിക്ഷിച്ച്‌ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈഗീകാതിക്രം നടത്തിയ കേസിലാണ് ശിക്ഷ.

പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts