റസ്റ്ററന്റുകൾ, റോഡരികിലെ ഭക്ഷണശാലളിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ആദ്യദിനം പിഴയീടാക്കിയത് 1 . 68 ലക്ഷം രൂപ

ബെംഗളൂരു : സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച 1.68 ലക്ഷം രൂപ പിഴയീടാക്കി.

റസ്റ്ററന്റുകൾ, റോഡരികിലെ ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 753 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ഇതിൽ പകുതി കടകളും ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണർ കെ. ശ്രീനിവാസ് പറഞ്ഞു.

വൃത്തിയില്ലാതെയാണ് പല കടകളും പ്രവർത്തിച്ചിരുന്നത്. ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us