വനിതാ പി.ജി.കളിൽ നിയന്ത്രണം കടുപ്പിച്ചു; ഇനി 6 മാസത്തിലൊരിക്കൽ പരിശോധന; മാർഗനിർദേശങ്ങൾ ഇങ്ങനെ

ബെംഗളൂരു : ബെംഗളൂരുവിൽ അടുത്തിടെ പെയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വനിതാ പി.ജി.കൾക്ക് മാർഗനിർദേശങ്ങളുമായി ബെംഗളൂരു കോർപ്പറേഷൻ.

  • പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വാതിലിലും സി.സി.ടി.വി. ക്യാമറകൾ വേണമെന്നതാണ് പ്രധാന നിബന്ധന. സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണം.
  • പി.ജി.യിൽ താമസിക്കുന്ന ഓരോരുത്തർക്കും കുറഞ്ഞത് 70 ചതുരശ്രയടി സ്ഥലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
  • പി.ജി.യിൽ എത്രപേരെ താമസിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുക. അമിതമായി ആളുകളെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.
  • നഗരത്തിലെ എല്ലാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളും ബി.ബി.എം.പി. ആക്ട് 2020-ന്റെ 305-ാം വകുപ്പുപ്രകാരം ലൈസൻസ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
  • പി.ജി. ഉടമകൾ നിബന്ധനകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ആറുമാസം കൂടുമ്പോഴും സോണൽ ഹെൽത്ത് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധന നടത്തും.

കഴിഞ്ഞ മാസം കോറമംഗലയിൽ ബിഹാർ സ്വദേശിനിയെ പി.ജി. മുറിയിലെത്തി യുവാവ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വനിതാ പി.ജി.കളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts