മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; അനുജനെ കൊന്ന സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അനുജനെ കൊന്ന 18 വയസ്സുകാരൻ അറസ്റ്റിലായി. സർജാപുര സ്വദേശി ശിവകുമാർ ആണ് അറസ്റ്റിലായത്. സഹോദരൻ പ്രാണേഷിനെയാണ് ശിവകുമാർ കൊലപ്പെടുത്തിയത്. പ്രാണേഷ് പതിവായി ശിവകുമാറിന്റെ മൊബൈൽ ഫോണെടുത്ത് ഗെയിം കളിക്കുമായിരുന്നെന്നും ഫോൺ തിരികെ കൊടുക്കില്ലായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം പ്രാണേഷ് ഫോണെടുത്ത് കളിച്ചു. ശിവകുമാർ ഫോൺ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല. ഇതേത്തുടർന്ന് പ്രകോപിതനായ ശിവകുമാർ ചുറ്റികയെടുത്ത് പ്രാണേഷിനെ അടിച്ചു. കുഴഞ്ഞുവീണ പ്രാണേഷ് മരിച്ചെന്നും പോലീസ് പറഞ്ഞു.

Read More

നമ്മ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : മജെസ്റ്റിക് മെട്രോ സ്റ്റേഷനും ഇന്ദിരാനഗറിനും ഇടയിൽ ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി മെട്രോ സർവീസ് തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ 6.50 മുതൽ 7.50 വരെയാണ് സർവീസ് തടസ്സപ്പെട്ടത്. എം.ജി. റോഡിനുസമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ് സർവീസ് തടസ്സപ്പെട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. മുന്നറിയിപ്പുനൽകാതെയാണ് അറ്റകുറ്റപ്പണി നടത്തിയത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ബി.എം.ആർ.സി.എൽ. ക്ഷമ ചോദിച്ചു.

Read More

ആഡംബര ജീവിതം നയിക്കാൻ വീട്ടുടമസ്ഥയെ കഴുത്തറുത്ത് കൊന്നു; വാടകയ്ക്ക് താമസിച്ചിരുന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു: കടം വീട്ടാനും ആഡംബര ജീവിതം നയിക്കാനുമായി താമസിച്ചിരുന്ന വീടിൻ്റെ ഉടമയെ കൊലപ്പെടുത്തി സ്വർണമാല കൈക്കലാക്കിയെന്ന കേസിൽ യുവതിയെ കെങ്കേരി സ്‌റ്റേഷൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. കെങ്കേരി കോണസാന്ദ്രയിൽ താമസിക്കുന്ന മോണിക്ക (24)യാണ് അറസ്റ്റിലായ പ്രതി. മേയ് 10ന് വീട്ടുടമയായ ദിവ്യയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഭർത്താവ് ഗുരുമൂർത്തി നൽകിയ പരാതിയിൽ കേസെടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. കോലാർ സ്വദേശിയായ മോണിക്ക കഴിഞ്ഞ മൂന്ന് മാസമായി ദിവ്യയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി…

Read More

ബംഗളൂരു ഉൾപ്പെടെ പലയിടത്തും കനത്ത മഴ;വിജയനഗറിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു;

ബംഗളൂരു: കർണാടക സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. വിജയനഗര ജില്ലയിൽ അരമണിക്കൂറിലധികം ഇടിയും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ഹോസ്പേട്ട് താലൂക്കിലെ ഗാഡിഗനൂർ ഗ്രാമത്തിൽ ഇടിമിന്നലേറ്റ് രണ്ട് കന്നുകാലികൾ ചത്തു. കോരി മാലിയപ്പ എന്ന കർഷകൻ്റെ കാളകളെയാണ് പറമ്പിലെ മരത്തിൻ്റെ ചുവട്ടിൽ കെട്ടിയിരുന്നത്. ഈ സാഹചര്യത്തിൽ ഇടിമിന്നലേറ്റ് രണ്ട് കാളകൾ ചത്തു. ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന കാളകൾ ചത്തതോടെ കർഷകൻ കോരി മാലിയപ്പ വലഞ്ഞു. എന്നാൽ തലസ്ഥാനമായ ബംഗളുരുവിൽ മഴ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴ ഞായറാഴ്ച രാവിലെ…

Read More

ബെംഗളൂരു സിറ്റി മാർക്കറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ബെംഗളൂരു : അജ്ഞാതൻ കൊല്ലപ്പെട്ട നിലയിൽ. സിറ്റി മാർക്കറ്റ് കോംപ്ലക്‌സിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ കല്ല് കൊണ്ട് ആക്രമിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സിറ്റി മാർക്കറ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കേസ് അന്വേഷിച്ചുവരികയാണ്.

Read More

യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കെആർ മാർക്കറ്റിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

death

ബെംഗളൂരു : യുവാവിനെ കല്ലെറിഞ്ഞു കൊന്നു. വിജയപുര നഗരത്തിലെ എപിഎംസി, ചെമ്മരിയാട് മാർക്കറ്റിന് സമീപമാണ് സംഭവം. രോഹിത് സുഭാഷ് പവാർ (22) ആണ് കൊല്ലപ്പെട്ടത്. വിജയപൂർ നഗരത്തിലെ കമ്പാര ഓണി സ്വദേശിയായ രോഹിതിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുള്ളുകണ്ടിയിൽ തള്ളുകയായിരുന്നു. ഒരു ബിയർ കുപ്പിയും ഒരു പാക്കറ്റ് ചിപ്‌സും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അതിനാൽ മദ്യപിച്ചയാളെ പരിചയക്കാരൻ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. ഇന്നലെ ഉച്ചയ്ക്ക് 2.21 ന് ഖാലിദ് ഇനന്ദാർ രോഹിതിൻ്റെ മാതാപിതാക്കളെ വിളിച്ച് രോഹിത് കൊല്ലപ്പെട്ടതായി അറിയിച്ചു. വിളിച്ചതനുസരിച്ച് രോഹിതിൻ്റെ വീട്ടുകാർ രോഹിതിനായി…

Read More

കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടിമിന്നലേറ്റ് മരിച്ചു

ബംഗളൂരു: സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുന്നു. ഉത്തര കന്നഡ ജില്ലയിലെ ഷിരാസി താലൂക്കിലെ ബനവാസിയിൽ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കുട്ടി മരിച്ചു. കനത്ത മഴയിൽ ചിക്കമംഗളൂരു, ഹാസൻ എന്നിവിടങ്ങളിലും ജനജീവിതം താറുമാറായി. കൂടാതെ, ചിക്കമംഗളൂരു, ഷിമോഗ, കുടക് ജില്ലകളിൽ ഞായറാഴ്ച ഇടിയോടും മിന്നലിനോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിൻ്റെ പ്രവചന റിപ്പോർട്ടിൽ അറിയിച്ചു. ബനവാസി ജയന്തി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടി ഇടിമിന്നലേറ്റ് മരിച്ചത്. അസ്പാക് അലി (16) ആണ് നിർഭാഗ്യവശാൽ മരിച്ചത്. ബനവാസിയിലെ ജയന്തി ഹൈസ്കൂൾ…

Read More

കൈക്കൂലിവാങ്ങുന്നതിനിടെ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. ആലന്ദിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ രാധാകൃഷ്ണയാണ് അറസ്റ്റിലായത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡിനുവേണ്ടിയായിരുന്നു രാധാകൃഷ്ണ കൈക്കൂലിവാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പെൻഷൻ വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച അധ്യാപികയിൽനിന്ന് ഹനുമന്ത് റാത്തോഡ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഇടനിലക്കാരനും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനുമായ രാധാകൃഷ്ണയെ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരാദറിന്റെ കൈയിൽനിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടുകയായിരുന്നു. ജീവനക്കാരനെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഹനുമന്ത് റാത്തോഡ് രക്ഷപ്പെട്ടു. ലോകായുക്ത…

Read More

നഗരത്തിലെ വൈറ്റ്ടോപ്പിങ് പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നു ; ചെളിക്കുളമായി റോഡുകൾ

road white toping

ബെംഗളൂരു: നഗര റോഡുകളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ് ഇഴയാൻ തുടങ്ങിയതോടെ ജനജീവിതം നരകതുല്യം. മഴയിൽ ചെളിക്കുളമായ റോഡുകളിൽ കാൽനട യാത്ര പോലും ശ്രമകരം. പ്രധാന വ്യാപാര കേന്ദ്രമായ ചിക്ക്പേട്ടിലെ ബിവികെ അയ്യങ്കാർ റോഡ് മുതൽ സുൽത്താൻപേട്ട് വരെയുള്ള ഭാഗത്തെ നിർമാണം 2 മാസമായിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ്. മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നിർമാണങ്ങളിൽ 25 ശതമാനം പോലുമായിട്ടില്ല. ബെംഗളൂരു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തിയാകാത്തതാണു പ്രധാന തടസ്സം. ചിക്ക്പേട്ട് മെട്രോ സ്റ്റേഷനിൽ നിന്ന് കാൽനടയായി…

Read More

അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു 

ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരുടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍…

Read More
Click Here to Follow Us