കോഴിക്കോട്- വയനാട് തുരങ്കപാത നിർമാണം ജൂലൈയിൽ 

കോഴിക്കോട്‌: മലബാറിന്‍റെ മുഖച്ഛായ മാറ്റുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി നിർമാണം ജൂലൈയില്‍ ആരംഭിക്കും.

നിർമാണക്കരാറിനായി ടെൻഡർ നല്‍കിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന ഒരാഴ്‌ചയ്ക്കകം പൂർത്തിയാകും.

ഇതിനു പിന്നാലെ ടെൻഡറുകള്‍ തുറക്കുമെന്ന്‌ കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.

8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാകും.

10 മീറ്റർ വീതമുള്ള നാലുവരിയായാണു പാത.

300 മീറ്റർ ഇടവിട്ട്‌ ക്രോസ്‌വേകളുണ്ടാവും.

  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം

അടിയന്തര സാഹചര്യമുണ്ടായാല്‍ ഗതാഗതം നിലയ്‌ക്കാതിരിക്കാനാണിത്‌.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച്‌ വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണ് പാത.

മറിപ്പുഴയില്‍ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക.

കോഴിക്കോട്‌ ജില്ലയില്‍ 45 പേരുടെ 10.25 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്‌.

ഇതില്‍ 42 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയാണു പൂർത്തിയായത്‌.

മൂന്നു ഭൂവുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ചാണു തർക്കമുണ്ടായിരുന്നത്‌.

ഇതില്‍ രണ്ടുപേർ നഷ്ടപരിഹാരം വാങ്ങാൻ സന്നദ്ധത അറിയിച്ചു.

  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു

പ്രവൃത്തി ആരംഭിക്കുന്നതോടെ ശേഷിക്കുന്ന രണ്ടുകേസുകളും പരിഹരിക്കാനായേക്കും.

വയനാട്‌ ജില്ലയില്‍ ഭൂമിയുടെ വില നിർണയിക്കുന്ന നടപടികള്‍ പൂർത്തിയായി.

11 ഭൂവുടമകളുടെ ആധാരം റവന്യു വകുപ്പിനു കൈമാറുന്ന നടപടിയാണ് ശേഷിക്കുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി'; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
[masterslider id="10"]

Related posts

Click Here to Follow Us