അനധികൃത ഗർഭഛിദ്രം; 74 ഭ്രൂണഹത്യകൾ നടത്തിയ നെലമംഗലയിലെ ആശുപത്രിയിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത്‌ പോലീസ്

ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷമായി അനധികൃത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച് നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വ്യാഴാഴ്ച ആശുപത്രി സന്ദർശിച്ച് നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുത്തു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ആശുപത്രിയിൽ നടത്തിയ ഗർഭഛിദ്രത്തിൻ്റെ രേഖകൾ സൂക്ഷിക്കാതെയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 74 ഗർഭച്ഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്ക് എതിരെയുള്ള ആരോപണം.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

ആശുപത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ ആശുപത്രി ഉടമയായ ഡോക്ടർ രവികുമാറിന് നോട്ടീസ് അയച്ചു.

പെൺഭ്രൂണഹത്യയിൽ ആശുപത്രിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ഗർഭഛിദ്രം സംബന്ധിച്ച രേഖകൾ സൂക്ഷിക്കാത്ത നെലമംഗലയിലെ ആസാരെ ആശുപത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പെൺഭ്രൂണഹത്യ കേസ്: ഭ്രൂണത്തിൻ്റെ ലിംഗഭേദം നിർണ്ണയിക്കാൻ സ്കാനിംഗ് മെഷീനുകൾ വിതരണം ചെയ്തയാളെ സിഐഡി അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു

പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തറിഞ്ഞത്. ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെ പതിവ് പരിശോധനയിൽ എംടിപി നിയമം ലംഘിച്ച് ആസാരെ ആശുപത്രിയിലെ ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്തിയതായി കണ്ടെത്തിയത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് (എസ്പി) മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts