കൃഷിയിടത്തിൽ പുരാതനമായ ഗോപാലകൃഷ്ണ വിഗ്രഹം കണ്ടെത്തി;

ബെംഗളൂരു: തെക്കരു വില്ലേജിലെ ബത്രബൈലുവിലെ ഒരു കൃഷി പറമ്പിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

800 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ ഫോസിലാണിതെന്നാണ് റിപ്പോർട്ടുകൾ.

ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ ഭൂമി നേരത്തെ സർക്കാരിന്റെ കൈവശമായിരുന്നു. ഈ ഭൂമി വിട്ടുനൽകണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

അതിനാൽ ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച ഇവിടെ അളന്നു തിട്ടപ്പെടുത്തുകയായിരുന്നു.

സർവേയിൽ ഇത് സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. 25 സെന്റ് സ്ഥലം എം.എൽ.എ റിലീജിയസ് എൻഡോവ്‌മെന്റ് വകുപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്തു.

  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി

പിന്നീട് ഈ ഭൂമിയിൽ ഖനനം നടത്തിയപ്പോൾ അവിടെയുള്ള കിണറിനുള്ളിൽ ഗോപാലകൃഷ്ണദേവന്റെ ശിലാവിഗ്രഹം കണ്ടെത്തി.

ഇത് ഏകദേശം 12-ാം നൂറ്റാണ്ടിലെ ഒരു ശിലാവിഗ്രഹമാണിതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുരാവസ്തുവകുപ്പ് അതിന്റെ പഴക്കത്തെക്കുറിച്ച് റിപ്പോർട്ടുകൾ നൽകിയിട്ടില്ല.

ഇപ്പോൾ വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഷിമോഗ ജില്ലയിലെ സീഗെഹട്ടിയിൽ കോർപ്പറേഷന്റെ ഭൂമിയിലും ഒരു പുരാതന ഗണേശ വിഗ്രഹം കണ്ടെത്തിയിരുന്നു .

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

വിഗ്രഹം കണ്ടെത്തിയ സ്ഥലം നേരത്തെ ഒരു ക്ഷേത്രമായിരുന്നു. കൂടുതൽ തെളിവുകൾ അവിടെ ലഭ്യമായേക്കുമെന്ന് അവിടെയുള്ള മുതിർന്നവർ പറഞ്ഞു.

വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് വാണിജ്യ കെട്ടിടം നിർമിക്കുന്നതിനായി ഭൂമി കുഴിക്കുന്നതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us