മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടിയുടെ ഡോളർ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എന്ന് കണ്ടെത്തി

ബെംഗളൂരു : ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ് കണ്ടെത്തി .

100 ഡോളർ നോട്ടുകളുടെ 23 കെട്ടുകൾ ഉള്‍പെട്ട ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്നും ബംഗാൾ സ്വദേശിയായ സൽമാൻ ഷെയ്ഖ് നു കഴിഞ്ഞ 10ആം തിയതി ലഭിച്ചത് .

റിസേർവ് ബാങ്ക് തുടർന്നുനടത്തിയ പരിശോധനയിൽ ഇത് അച്ചടിച്ചതോ കോപ്പി ചെയ്തതോ ആയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു .

ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രെത്യേക ഫണ്ടാണിതെന്നു കത്തിൽ പറയുന്നു .

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

നോട്ടുകെട്ടുകൾ സൽമാൻ ഷെയ്ഖ് 5നു ആക്രിവ്യാപാര ഉടമയായ തൗഹീദുൽ ഇസ്‌ലാമിന് കൈമാറി .

തുടർന്ന് സന്നദ്ധ പ്രേവർത്തകനായ കലീമുള്ളയുടെ സഹായത്തോടെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ മുന്നിലെത്തിച്ചു .

നോട്ടുകളിൽ രാസപദാർത്ഥ സാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കുഴൽപ്പണ ഇടപാടുകാരുമാകാം പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്നു .

തുടർന്ന് റിസേർവ്ബാങ്ക് നടത്തിയ പരിശോധനയിലാണ് വ്യാജമെന്ന് തെളിഞ്ഞത് .

ഇതിനിടെ വൻ ഡോളർ ശേഖരം ലഭിച്ചെന്ന വാർത്ത പരന്നതോടെ 7നു രാത്രി 5 പേർ ചേർന്ന് നാഗവരയിലെ തന്റെ വീട്ടിൽനിന്നു തന്നെ തട്ടിക്കൊണ്ടുപോയതായി തൗഹീദുൽ ഇസ്‌ലാം പോലീസിന് മൊഴി നൽകി .

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

പണം പോലീസിന് കൈമാറി എന്ന് അറിയിച്ചതോടെ തന്നെ വിട്ടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി .

സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
[masterslider id="10"]

Related posts