നൈസ് റോഡിൽ വീണ്ടും പുലിയെ കണ്ടതായി സൂചന; പുള്ളിപ്പുലിയെ രക്ഷിക്കാൻ വനംവകുപ്പ് ജാഗ്രതയിൽ

ബംഗളൂരു: കുഡ്‌ലു ഗേറ്റിന് സമീപം പുള്ളിപ്പുലി ഓപ്പറേഷൻ നടന്ന് ദിവസങ്ങൾക്ക് ശേഷം, തെക്ക് കിഴക്കൻ ബെംഗളൂരുവിലെ നൈസ് റോഡിന് സമീപം ചിക്ക തോഗൂരിലെ ഒരു വീടിന് സമീപം സാധാരണക്കാർ കണ്ട മറ്റൊരു പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ 24 മണിക്കൂർ ചെലവഴിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് ചിക്ക തോഗൂരിലെ ലക്ഷ്മി ദേവി ക്ഷേത്രത്തിന് സമീപത്തെ വീടിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചത്.

പുള്ളിപ്പുലിയെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥർക്ക് ഇതുവരെ ദൃശ്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലന്നും എന്നിരുന്നാലും, ഒരു കെണി സ്ഥാപിച്ചിട്ടുണ്ട് എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും ബെംഗളൂരു അർബൻ ഡെപ്യൂട്ടി പറഞ്ഞു.

നവംബർ ഒന്നിന് 12 വയസ് പ്രായമുള്ള പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഒാപ്പറേഷൻ നടത്തിയതുമുതൽ വകുപ്പ് കടുത്ത പ്രതിസന്ധിയിലാണ്.

ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കാതിരിക്കാൻ ജീവനക്കാരെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

പരിസരവാസികൾ ജാഗ്രത പാലിക്കുകയും പരിഭ്രാന്തരാകരുതെന്നും അഭ്യർത്ഥിച്ചു. ഏത് ബഹളവും രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

കുഡ്‌ലു ഗേറ്റിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള ചിക്ക തോഗൂരിലേക്ക് ചെറുപ്പവും കൂടുതൽ ചടുലവുമായ പുള്ളിപ്പുലി വന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“മൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ ഏത് വിശകലനവും സാധ്യമാകൂ. അതുവരെ, മൃഗത്തെ രക്ഷിക്കേണ്ട അടിയന്തിര സാഹചര്യമായി ഇതിനെ കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
[masterslider id="10"]

Related posts