കൂലി ആവശ്യപ്പെട്ടതിന് ദളിത് യുവാവിനെ മർദിച്ചു

ബെംഗളൂരു: കോലാർ ജില്ലയിലെ ബംഗാർപേട്ട് താലൂക്കിലെ ദൊഡ്ഡവലഗമാദിയിൽ കൂലി ആവശ്യപ്പെട്ടതിന് ദളിത് യുവാവിനെ തൊഴിലുടമകൾ മർദിക്കുകയും അപമാനിക്കുകയും ചെയ്തു.

തുടർന്ന് കെട്ടിട നിർമാണ തൊഴിലാളിയായ 29കാരനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രജപുത്ര സമുദായത്തിലെ സഹോദരങ്ങളായ ജഗദീഷ് സിംഗ്, രവി സിംഗ്, സതീഷ് സിംഗ് എന്നിവർക്കെതിരെ ബംഗാർപേട്ട് പോലീസ് അതിക്രമ നിയമപ്രകാരം കേസെടുത്തു.

രവി സിങ്ങിനെ പിടികൂടാനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ജഗദീഷ് സിംഗ്, സതീഷ് സിംഗ് എന്നിവർ അറസ്റ്റിലായത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

കോലാർ ഡിവൈഎസ്പി മല്ലേഷിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി എസ്പി കെഎം ശാന്തരാജു ഡിഎച്ച്‌ഡിനെ അറിയിച്ചു .

ജഗദീഷ് സിംഗും സഹോദരന്മാരും ചേർന്ന് പുതിയ വീടിന്റെ നിർമ്മാണത്തിനായാണ് കെട്ടിട നിർമാണ തൊഴിലാളിയായ യുവാവിനെ ബന്ധപ്പെട്ടത് .

3500 രൂപ നൽകേണ്ടിയിരുന്നെങ്കിലും 2000 രൂപ മാത്രമാണ് നൽകിയത്. ഒക്‌ടോബർ 17ന് വഴിയോരത്തെ ചായക്കടയിൽ വെച്ച് പ്രതികളെ കണ്ട് കുടിശ്ശിക തീർക്കാൻ ആവശ്യപ്പെട്ടു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

മൂവരും ചേർന്ന് അവനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts