ബെംഗളൂരുവിലെ കോഴി ഫാമിൽ നാലംഗ കുടുംബം ശ്വാസം മുട്ടി മരിച്ചു

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂരിലെ മൂന്ന് സ്ത്രീകളുൾപ്പെടെ നാലംഗ കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ഷെഡിൽ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു.

കൊതുകിനെ തുരത്താൻ വിറക് കത്തിക്കുന്ന തകരപ്പാത്രത്തിൽ നിന്ന് തീ കൊളുത്തി പുകച്ച ശേഷമാണ് ഇവർ ഉറങ്ങിയത്. എന്നാൽ ഇതിൽ നിന്നും പുക ഉയരുകയും ഷെഡിന്റെ വെന്റിലേഷൻ പോയിന്റുകളെല്ലാം അടച്ചിരുന്നതിനാൽ വായുസഞ്ചാരമില്ലാത്ത സ്ഥിതിയായെന്നും ഇതോടെ ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ് സംശയം.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

പശ്ചിമ ബംഗാളിലെ അലിപുർദുവാർ സ്വദേശികളായ കാലെ സരേര (60), ലക്ഷ്മി സരേര (50), ഉഷ സരേര (40), ഫൂൽ സരേര (16) എന്നിവരാണ് മരിച്ചത്. ദൊഡ്ഡബെലവംഗലയിലെ കോഴി ഫാമിൽ ജോലിക്ക് വന്നവരാണ് ഇവർ. 10 ദിവസം മുമ്പാണ് ഇവർ ഷെഡിലേക്ക് മാറിയതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ഉടമ ഇവരെ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അയൽവാസികളെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെടുകയുംതുടർന്ന് നടത്തിയ തിരച്ചിലിൽ ഷെഡിന്റെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവർ അസ്വാഭാവിക മരണ രജിസ്ട്രി (യുഡിആർ) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂവെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts