നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി 7 മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല

ബെംഗളൂരു: നഗരത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നാലാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി ഏഴ് മാസത്തിന് ശേഷം, സമാനമായ കേസുകളും കാണാതായ പരാതികളും ട്രാക്ക് ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലന്ന് കർണാടകയിലെ റെയിൽവേ പോലീസ് അവകാശപ്പെടുന്നു.

ഡിസംബർ ആറിന് സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ ബൈയപ്പനഹള്ളി മെമു സ്പെഷ്യൽ ട്രെയിൻ നമ്പർ 06527 നിന്നും റിസർവ് ചെയ്യാത്ത ഒരു കോച്ചിൽ മഞ്ഞ ചാക്കിൽ പൊതിഞ്ഞ നിലയിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തി. . മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം 1 ന്റെ അറ്റത്തുള്ള ഉപേക്ഷിക്കപ്പെട്ട നീല ഡ്രമ്മിൽ ഇരുപത് വയസ്സുള്ള ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹവും കണ്ടെത്തി. കൊല്ലപ്പെട്ട രണ്ടുപേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഏതാനും ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർമാർ (പിഡിഒമാർ) വഴി സ്ത്രീകളെ കാണാതായിട്ടുണ്ടോയെന്ന് അറിയാൻ തങ്ങൾ എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ലെന്ന് പോലീസ് സൂപ്രണ്ട് (റെയിൽവേ) എസ്‌കെ സൗമ്യലത ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു . “ഈ രണ്ട് ട്രെയിനുകളും നിർത്തിയ 20-25 റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു, പക്ഷേ വെറുതെയായി. കേസുകൾ അന്വേഷണത്തിൽ തുടരുകയാണ് എന്നും അവർ പറഞ്ഞു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

തുടക്കത്തിൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ മൃതദേഹങ്ങൾ വലിച്ചെറിഞ്ഞ സമാനമായ സംഭവങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ച നിലയിൽ കണ്ടെത്തി. എന്നാൽ, മൂന്ന് ദിവസം കൊണ്ട് റെയിൽവേ പോലീസ് കേസ് പൊളിക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നും ബെംഗളൂരുവിലെ മറ്റ് രണ്ട് കേസുകളുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.

2022 ഏപ്രിൽ 9 ന്, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒർവക്കൽ പോലീസ് സ്റ്റേഷൻ, NH-40 ന്റെ വശത്ത് ഉപേക്ഷിച്ച നീല ഡ്രമ്മിൽ 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഈ കേസിലും ബെംഗളൂരുവിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എസ്പി സൗമ്യലത പറഞ്ഞു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

മൃതദേഹങ്ങൾ തള്ളിയ സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല, ഇത് കേസ് വെല്ലുവിളി ഉയർത്തി. യശ്വന്ത്പൂർ കേസിൽ ദീർഘദൂര ട്രെയിൻ സ്റ്റേഷനിൽ എത്തിയതിന് ശേഷം രണ്ട് പേർ ഡ്രം എടുത്ത് പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ദൃശ്യങ്ങൾ വ്യക്തമല്ലന്നും എസ്പി പറഞ്ഞു.

ബൈയപ്പനഹള്ളിയിൽ മൃതദേഹം കണ്ടെത്തിയ പ്ലാസ്റ്റിക് പൊതികൾ സാധാരണയായി പൂക്കളും പഴങ്ങളും വിൽക്കുന്നവരാണ് ഉപയോഗിക്കുന്നത്, ഈ സമയത്ത് പ്രദേശത്ത് സജീവമായിരുന്ന മൊബൈൽ ഫോണുകളും ട്രാക്ക് ചെയ്‌തു, പക്ഷേ അതും നിർണായകമായ ഒന്നിലേക്ക് നയിച്ചില്ല. “ധാരാളം യാത്രക്കാർ ട്രെയിനുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ, 50 മീറ്റർ ചുറ്റളവിൽ പോലും മൊബൈൽ ഫോണുകൾ ട്രാക്കുചെയ്യുന്നത് സഹായിക്കില്ലന്നും ഓഫീസർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts