കേന്ദ്രങ്ങളുടെ വാടക നൽകാൻ വായ്പയെടുത്ത് അങ്കണവാടി ജീവനക്കാർ

ബെംഗളൂരു: എട്ടുമാസമായി അങ്കണവാടി കെട്ടിടങ്ങളുടെ വാടക ബജറ്റ് പരിമിതി മൂലം നിർത്തിവച്ചിരിക്കുകയാണ്.

കേന്ദ്രങ്ങൾ പൂട്ടുമെന്ന് ഉടമകൾ ഭീഷണിപ്പെടുത്തിയതോടെ സംസ്ഥാനത്തുടനീളമുള്ള അങ്കണവാടി ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ 3-4 ഇരട്ടി വായ്പയെടുത്തോ ആഭരണങ്ങൾ പണയപ്പെടുത്തിയോ ആണ് വാടക നൽകുന്നതെന്നാണ് ആക്ഷേപം . വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 6,255 കേന്ദ്രങ്ങളുണ്ട്.

ഉദാഹരണത്തിന്, ബല്ലാരി താലൂക്കിലെ ഒരു അംഗൻവാടി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ആദ്യത്തെ രണ്ട് മാസം അങ്കണവാടി ജീവനക്കാർ അവരുടെ കൈയ്യിൽ നിന്ന് പണമടച്ചു തുടർന്നും വാടക ഈണം മുടങ്ങിയതോടെ സെന്റർ നടത്തിക്കൊണ്ടുപോകാൻ ചില ആഭരണങ്ങൾ പണയം വെച്ചതായും ജീവനക്കാർ പറയുന്നു.

തുമകൂരിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെ നിരവധി കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുപൂട്ടി. ഡിസംബർ മുതൽ പണം അനുവദിച്ചിട്ടില്ല.

ഉടമകൾ അക്ഷമരായി കേന്ദ്രങ്ങൾ അടച്ചുപൂട്ടി. കൂടാതെ തുമകൂരിലെ പിഎച്ച് കോളനിയിലെ നിരവധി കേന്ദ്രങ്ങൾ തൽക്കാലം അടച്ചിട്ടിരിക്കുകയാണ് എന്നും ജീവനക്കാർ പറയുന്നു.

ഉദാഹരണത്തിന്, കഴിഞ്ഞ 3-4 മാസത്തേക്ക് തൊഴിലാളികൾക്ക് പച്ചക്കറികൾ വാങ്ങാൻ അനുവദിച്ച ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നു,.

കുട്ടികൾക്കും ഗർഭിണികളായ അമ്മമാർക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടറുകൾക്കുള്ള പണമിടപാട് ജനുവരി മുതൽ എത്തിയിട്ടില്ല.

അങ്കണവാടി ജീവനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട്, ഈ അധിക ചിലവുകൾ എങ്ങനെ കൈകാര്യം ചെയ്യണം, പ്രത്യേകിച്ച് പച്ചക്കറി വില വളരെ ഉയർന്നപ്പോൾ? എന്നും അങ്കണവാടി ജീവനക്കാർ ചോദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us