‘ശക്തി’ പദ്ധതി: നഗരത്തിൽ ബിഎംടിസി രണ്ട് പുതിയ റൂട്ടുകൾ അവതരിപ്പിച്ചു; വിശദാംശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതോടെ സർക്കാർ ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചു ഇതോടെ കൂടുതൽ ബസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നഗരത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു. ആദ്യ പാത ശിവാജിനഗറിൽ നിന്ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലേക്കും രണ്ടാമത്തേത് ശിവാജിനഗറിൽ നിന്ന് ബയതരായണപുരയിലേക്കും ബന്ധിപ്പിക്കും.

ശിവാജിനഗറിൽ നിന്നുള്ള ഈ രണ്ട് റൂട്ടുകളിലും നോൺ എസി ബസുകളുണ്ടാകും.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

ബിഎംടിസി ബസ് നമ്പർ 290-ഇബി ശിവാജിനഗർ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് യെലഹങ്ക സാറ്റലൈറ്റ് ടൗണിലെത്തും. ടാനറി റോഡ്, നാഗവര, ആർകെ ഹെഗ്‌ഡെ നഗർ, ചൊക്കനഹള്ളി, അഗ്രഹാര ലേഔട്ട്, കോഗിലു ക്രോസ് എന്നിവിടങ്ങളിലും ബസ് നിർത്തും.

ബസ് നമ്പർ 290-ഇബി ശിവാജിനഗറിൽ നിന്ന് 09 .35, 13 .05, 17 .00 മണിക്ക് പുറപ്പെടും. യെലഹങ്ക സാറ്റലൈറ്റ് ടൗൺ 08 .20, 11 .35, 15 .30 എത്തും .

ശിവാജിനഗർ ബസ് സ്റ്റേഷനിൽ നിന്ന് ബയതരായണപുരയിലേക്കുള്ള രണ്ടാമത്തെ റൂട്ടിൽ പോകുന്ന രണ്ട് ബസുകൾക്ക് 290-S എന്ന ബസ് നമ്പർ നൽകിയിട്ടുണ്ട്. ഇതുവഴി പോകുന്ന ബസുകൾ ടാനറി റോഡ്, നാഗവര, തനിസാന്ദ്ര, മേസ്ത്രി പാല്യ, ശ്രീരാംപുര, ജക്കൂർ ലേഔട്ട് എന്നിവിടങ്ങളിൽ നിർത്തും.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഈ റൂട്ടിലെ ബസുകൾ ശിവാജിനഗറിൽ നിന്ന് 05.45, 06.50, 08.05, 09.20, 11.00, 16.05, 17.25, 19.00, 19.55, 21.30 മണിക്ക് പുറപ്പെടും, ബയത്രയാനപുരയിൽ 05.45, 06.050, 0601, 08.20 , 011 5, 1840, 20.15, 21.10 എത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts