അന്ന ഭാഗ്യ പ്രതിസന്ധി : അരിക്ക് പകരം പണം നൽകാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: അരി സംഭരണവും വിതരണവും ഉറപ്പാക്കുന്നത് വരെ കർണാടക സർക്കാർ ഗുണഭോക്താക്കൾക്ക് അരിക്ക് പകരം പണം നൽകും. അരി വിതരണം ഉറപ്പാക്കുന്നതുവരെ ഓരോ കിലോഗ്രാം അരിക്കും പകരം 34 രൂപ നൽകുമെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

ജൂൺ 2കർണാടക കാബിനറ്റ് യോഗത്തിലാണ് തീരുമാനം, പദ്ധതി ജൂലൈ 1 മുതൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അന്ന ഭാഗ്യ പദ്ധതി പ്രകാരം ഒരാൾക്ക് 10 കിലോ അരി പൊതുവിതരണ സമ്പ്രദായം വഴി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേക്ക്, 5 കിലോ അരിയാണ് മുൻപ് ഒരാൾക്ക് വിതരണം ചെയ്തിരുന്നത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖേനയുള്ള കേന്ദ്ര സർക്കാരിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ, സ്ഥിരമായ അരി വിതരണം ഉറപ്പാക്കുന്നത് വരെ പണം വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചതായി കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീൽ പറഞ്ഞു.

റേഷൻ കാർഡിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഒരാൾക്ക് 170 രൂപ (34×5) കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഗുണഭോക്താക്കൾക്ക് 5 കിലോ അരി പഴയതുപോലെ ലഭിക്കും.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

അരി സംഭരിക്കുന്നതിന് വിവിധ ഏജൻസികളെ സമീപിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ, വാഗ്ദാനം പാലിക്കാൻ, ഈ ബദൽ പരിഹാരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി നടപടിക്ക് പിന്നിലെ യുക്തി വിശദീകരിച്ച് മന്ത്രി മുനിയപ്പ പറഞ്ഞു,

സാധ്യമായ നഷ്ടങ്ങളും നേട്ടങ്ങളും ഉൾപ്പെടെ ഈ തീരുമാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ സർക്കാർ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts