ഡോ.വന്ദനയെക്കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മെയ് 10 ബുധനാഴ്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുവന്നയാൾ 22 കാരിയായ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തെ കേരള ആരോഗ്യമന്ത്രി വീണാ ജോർജ് അപലപിച്ചു. ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരുന്ന വന്ദന ദാസിന്റെ മരണത്തിൽ ദുഃഖവും ആഘാതവും പ്രകടിപ്പിച്ച മന്ത്രി, ഡോക്ടറിന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതും ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമായ സംഭവമാണിതെന്ന് വീണാ ജോർജ് പറഞ്ഞു.

ഡോ.വന്ദനയെക്കുറിച്ചുള്ള വീണാ ജോർജിന്റെ പരാമർശം നിരവധി പ്രതിഷേതങ്ങൾക്ക് വഴിവെച്ചിരുന്നു, എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാണ് മന്ത്രി പറഞ്ഞു. ഒരു കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സമയത്തും രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരുടെ പ്രസ്താവനകൾ വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വീണാ ജോർജ്ജ് പ്രതികരിച്ചു. “അത്തരമൊരു ദാരുണമായ സംഭവത്തെക്കുറിച്ച് നിർവികാരമായി പ്രതികരിക്കുന്ന ആളല്ല ഞാൻ എന്ന് എന്നെ അറിയുന്ന ആളുകൾക്ക് മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരുന്ന വന്ദന ദാസിന്റെ മരണത്തിൽ ദുഃഖവും ആഘാതവും പ്രകടിപ്പിച്ച മന്ത്രി, അവരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു.

“പോലീസ് ആശുപത്രിയിൽ കൊണ്ടുവന്ന ഒരു കുറ്റവാളി യുവ ഡോക്ടറെ കുത്തിക്കൊന്നു. സംഭവം നടക്കുമ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ പറയുന്നത്, പെൺകുട്ടിക്ക് അനുഭവപരിചയമില്ലായിരുന്നുവെന്നും അതിനാൽ ഇത്തരമൊരു ആക്രമണം ഉണ്ടായപ്പോൾ അവൾ ഭയപ്പെട്ടിരുന്നുവെന്നുമാണ് മന്ത്രി കൂട്ടിച്ചേർത്തത്.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന വന്ദനയെ ഹൗസ് സർജൻസി പരിശീലനത്തിനായി താലൂക്ക് ആശുപത്രിയിൽ നിയമിച്ചിരുന്നു. കൊല്ലം പൂയപ്പള്ളിയിലെ സ്കൂൾ അധ്യാപകൻ സന്ദീപ് (42) ആണ് യുവതിയെ കുത്തിക്കൊന്നത്. മയക്കുമരുന്ന് ഉപയോഗത്തിന് ഡി-അഡിക്ഷൻ തെറാപ്പിക്ക് വിധേയനായതായി റിപ്പോർട്ടുണ്ട്.

എന്നിരുന്നാലും, വന്ദനയുടെ അനുഭവപരിചയമില്ലായ്മയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്ക് ഉണ്ടായത് നിരവതി പ്രതിഷേധങ്ങൾ ആയിരുന്നു. മിക്ക മാധ്യമ റിപ്പോർട്ടുകളും അഭിപ്രായം ഉയർത്തിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts