ഇനി ഹുബ്ബള്ളിയിൽ നിന്ന് നേരിട്ട് ഡൽഹിയിലേക്ക് പറക്കാം

ബെംഗളൂരു: ഹുബ്ബള്ളിക്കും ദേശീയ തലസ്ഥാനമായ ഡൽഹിയ്ക്കും ഇടയിൽ ഇൻഡിഗോ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ഇതോടെ ധാർവാഡിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ആളുകൾക്ക് ഇപ്പോൾ നേരിട്ട് ഡൽഹിയിലേക്ക് പറക്കാം. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും യഥാക്രമം ന്യൂഡൽഹിയിൽ നിന്നും ഹുബ്ബള്ളിയിൽ നിന്നും കന്നി വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.

179 യാത്രക്കാരുമായി എയർബസ് എ 320 ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ജല കാനൻ സല്യൂട്ട് നൽകി സ്വീകരിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ഫ്ലൈറ്റ് നമ്പർ 6E 5624 ഡൽഹിയിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട് 12.45 ന് ഹുബ്ബള്ളിയിലെത്തും. പിന്നീട് 6ഇ 5625 വിമാനം ഹുബ്ബള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 1.15ന് പറന്ന് 3.45ന് ഡൽഹിയിൽ ഇറങ്ങും.

ഈ വിമാനം ധാർവാഡ് ജില്ലയിലെ ആളുകളെ മാത്രമല്ല, വടക്കൻ, മധ്യ കർണാടക പ്രദേശങ്ങളിലെ നിവാസികൾക്ക് ഒരു അനുഗ്രഹം കൂടിയാണ് എന്നും അധികൃതർ അറിയിച്ചു.

ഡൽഹി എയർപോർട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഹിൻഡണിലേക്ക് (ഉത്തർപ്രദേശ്) സ്റ്റാർ എയറിന് ഇതിനകം സർവീസ് ഉണ്ട്. എന്നിരുന്നാലും, ഡൽഹിയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. 151 യാത്രക്കാരുമായി എയർബസ് ഹുബ്ബള്ളിയിൽ നിന്ന് പറന്നുയർന്നപ്പോൾ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അക്കൂട്ടത്തിലുണ്ട്.

ഫസ്റ്റ് ഓഫീസർ അക്ഷയ് പാട്ടീൽ കന്നഡയിൽ നടത്തിയ പ്രഖ്യാപനമായിരുന്നു ഈ സേവനത്തിന്റെ മറ്റൊരു പ്രത്യേകത. ബെലഗാവി ജില്ലയിലെ ബെയ്ൽഹോംഗൽ സ്വദേശിയായ പാട്ടീൽ വടക്കൻ കർണാടക ഭാഷയിൽ കന്നഡയിൽ യാത്രക്കാരെ അഭിസംബോധന ചെയ്തു. പ്രഖ്യാപനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us