ഓട്ടിസം ബാധിച്ച കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

CRIME

ബെംഗളൂരു: മൂന്ന് മാസം മുമ്പ് സെൻട്രൽ ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ നാലാം നിലയിൽ നിന്ന് നാല് വയസ്സുള്ള ഓട്ടിസം ബാധിച്ച മകളെ എറിഞ്ഞ് കൊലപ്പെടുത്തിയതിന് ദന്തഡോക്ടരായ അമ്മയ്ക്ക് എതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. നവംബർ മൂന്നിന് ഒമ്പതാം എസിഎംഎം കോടതിയിൽ സമർപ്പിച്ച 193 പേജുള്ള കുറ്റപത്രത്തിൽ, തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം ബലിയർപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന അമ്മയുടെ മൊഴി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കിരൺ ബാലകൃഷ്ണയുടെയും ഡോ. ​​സുഷമ ഭരദ്വാജിന്റെയും ഏക മകളായിരുന്നു ദ്രുതി ബാലകൃഷ്ണ അഥവാ ധ്രുതി. കുട്ടിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ഉണ്ടായിരുന്നു. ദ്രിതിക്ക് എഎസ്ഡി സ്ഥിരീകരിച്ചതിനെ തുടർന്ന് ദമ്പതികൾ ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയിരുന്നു. ലണ്ടനിൽ ചികിത്സ ചെലവേറിയതാണെന്നും ദ്രിതിയുടെ പരിചരണത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ സുഷമ ആഗ്രഹിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി

മകളുടെ ആരോഗ്യനിലയിൽ താൻ വിഷാദത്തിലായിരുന്നുവെന്ന് സുഷമ പോലീസിനോട് പറഞ്ഞു. എന്നാൽ, നിംഹാൻസ് ഡോക്ടർമാരുടെ വൈദ്യപരിശോധനയിൽ കൊലപാതകം നടത്തുമ്പോൾ ‘അമ്മ ആരോഗ്യവതിയായിരുന്നുവെന്നാണ് നിഗമനം. എന്നിരുന്നാലും, ‘അമ്മ മുമ്പ് വിഷാദത്തിനുള്ള മരുന്നുകൾ കഴിച്ചിരുന്നതായുള്ള മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം ത്യജിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് സുഷമ മകളെ ബോധപൂർവം കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കിരണും അമ്മയും ഉൾപ്പെടെ 40 ഓളം സാക്ഷികളെ പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുഷമ പെൺകുട്ടിയെ എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിയുന്നത് കണ്ട രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിന്റെ ഭാഗമാണ്.

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

കൊലപാതകത്തിന് ഒരു മാസം മുമ്പ് കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ സുഷമ ധ്രുതിയെ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് സമർപ്പിച്ചിട്ടുണ്ട്. ഒഡീഷയിലേക്കുള്ള ട്രെയിനിൽ ടിക്കറ്റ് കളക്ടറാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കൊലപാതകം നടന്ന സമ്പങ്കിരം നഗർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് ആർ ആണ് കുറ്റപത്രം സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts