ലബോറട്ടറി-ഓൺ-വീൽസ് പ്രോജക്റ്റ് സ്തംഭിച്ചു

ബെംഗളൂരു: ആരംഭിച്ച് ഏകദേശം അഞ്ച് മാസമായിട്ടും, സംസ്ഥാനത്തിന്റെ ‘ലാബ് ബിൽറ്റ് ഓൺ വീൽസ്’ (LBOW) പദ്ധതി ടേക്ക് ഓഫ് ചെയ്തിട്ടില്ല.
നടന്മാരായ പുനീത് രാജ്‌കുമാറിന്റെയും സഞ്ചാരി വിജയ്‌യുടെയും സ്മരണയ്ക്കായി റോട്ടറി ഫൗണ്ടേഷൻ ഈ വർഷം ജൂൺ 6 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ നാല് മൊബൈൽ ലാബുകൾ കൈമാറിയിരുന്നു. ഗ്രാമീണ മേഖലകളിൽ ചെലവ് കുറഞ്ഞ സേവനങ്ങൾ നൽകേണ്ടതായിരുന്നു ലാബുകൾ. എന്നാൽ പദ്ധതി സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഇൻഫോസിസ് ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗിച്ച് 4 കോടി രൂപ ചെലവിലാണ് ബിഎസ്എൽ-2 ലാബുകൾ വികസിപ്പിച്ചത്. ഈ മൊബൈൽ ലാബുകൾക്ക് നാല് ആളുകളെ കൊണ്ടുപോകാൻ കഴിയും, കൂടാതെ ഒരു ക്ലിനിക്കും ലാബും ഫാർമസിയും ഉണ്ട്. നാല് ലാബുകളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഉപയോഗിക്കുന്നതെന്ന് റോട്ടറിയിലെ പ്രോജക്ട് ഡയറക്ടർ ബിഎസ് ലിംഗദേവരു പറയുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

വാഹനങ്ങൾ ആവശ്യമാണെന്ന് അറിഞ്ഞാണ് കിദ്വായിയെ സമീപിച്ചത്. ഏകദേശം മൂന്ന് മാസം മുമ്പ് ഒരു വാഹനം ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും മാമോഗ്രാഫി മെഷീന്റെ അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ കഴിഞ്ഞ 20 ദിവസമായി ഇത് ഉപയോഗിച്ചിട്ടില്ലന്നും അദ്ദേഹം പറയുന്നു.

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മുഖ്യ മന്ത്രി ആരോഗ്യ വാഹിനി പദ്ധതിയിൽ എൽ ബി ഒ ഡബ്ല്യു പദ്ധതി ഉൾപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. പദ്ധതി പ്രകാരം ഹാവേരി, ചിക്കമംഗളൂരു, ചാമരാജനഗർ, ബിദർ ജില്ലകളിലെ മൊബൈൽ ക്ലിനിക്കുകൾ ഉപയോഗിച്ച് ആരോഗ്യ ക്യാമ്പുകൾ നടത്തും.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

റോട്ടറിയുടെ മൊബൈൽ ലാബുകൾ പദ്ധതിക്കായി ഉപയോഗിക്കാമെങ്കിലും അവയ്‌ക്കൊപ്പം രണ്ട് മിനി ബസുകൾ നൽകേണ്ടിവരുമെന്ന് വകുപ്പ് അറിയിച്ചു. ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും കൊണ്ടുപോകാൻ ഒരു ബസ്, ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കാൻ ആവശ്യമായ പോർട്ടബിൾ എക്സ്-റേ, മടക്കാവുന്ന കിടക്കകൾ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ടുപോകാൻ മറ്റൊന്ന് എന്നും രൺദീപ് പറയുന്നു.

വകുപ്പിന്റെ നിർദേശം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അനുമതി ലഭിച്ചാൽ മിനി ബസുകൾ വാങ്ങേണ്ടിവരും. വേഗത്തിലുള്ള സംഭരണത്തിനായി സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടൽ ഉപയോഗിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിച്ചാൽ നവംബർ അവസാനത്തോടെ സംഭരണം നടത്താനാകുമെന്നും രൺദീപ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts