സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആർ.എസ്.എസെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂരിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ആർ.എസ്.എസിനൊപ്പം സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോൺഗ്രസും പറയുന്നു. പയ്യന്നൂരിൽ കെ.കേളപ്പനോടൊപ്പം ഉപ്പു കുറുക്കിയവരിൽ ഒരാളാണ് പി.കൃഷ്ണപിള്ള. പാലക്കാട് ഷാജഹാൻ കൊല്ലപ്പെട്ടതിനെ കുറിച്ച് ഒന്നും പറയാൻ യു.ഡി.എഫ് തയ്യാറായില്ല. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അതേസമയം, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് സംസാരിച്ച…
Read MoreMonth: August 2022
ഫൈസര്‍ സിഇഒയ്ക്ക് കൊവിഡ്
ഫൈസറിന്‍റെ സിഇഒ ആൽബർട്ട് ബൗളയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആൽബർട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നാല് തവണ ഫൈസര്‍ ബയോടെക് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റുകളിൽ പരാമർശിച്ചു. ആൽബർട്ട് ബൗള ഇപ്പോൾ ക്വാറന്‍റൈനിലാണ്. മുഴുവന്‍ വാക്സിൻ ഡോസുകളും ബൂസ്റ്ററുകളും സ്വീകരിച്ചിട്ടും മുമ്പും നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് -19 നെതിരായ ആദ്യ ഡോസായി അസ്ട്രാസെനെക അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ ലഭിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് യോഗത്തിലാണ്…
Read Moreരാജ്യത്ത് ‘ഒമിക്രോൺ’ വാക്സിൻ ഉടനെന്ന് സീറം
ന്യൂഡൽഹി: ഒമിക്രോൺ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുഎസ് കമ്പനിയായ നോവാവാക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ അദാർ പൂനാവാല പറഞ്ഞു. ഒമിക്രോണിന്‍റെ ബിഎ-5 വകഭേദത്തിനുള്ള വാക്സിനാണ് നിർമ്മിക്കുന്നത്. ബൂസ്റ്റർ എന്ന നിലയിൽ വാക്സിൻ പ്രധാനമാണെന്നും ആറ് മാസത്തിനുള്ളിൽ ഇത് പ്രതീക്ഷിക്കാമെന്നും പൂനാവാല പറഞ്ഞു. ഒമൈക്രോൺ നിർദ്ദിഷ്ട വാക്സിൻ ഉപയോഗിച്ച് ഇന്ത്യ ബൂസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ വാക്സിന്‍റെ വരവ് ഇന്ത്യൻ റെഗുലേറ്ററിന്‍റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും. രാജ്യത്ത് ക്ലിനിക്കൽ ട്രയൽ ആവശ്യമുണ്ടോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ…
Read Moreസ്വാതന്ത്രദിനത്തിൽ 100 ആം ജന്മദിനം ആഘോഷിച്ച് ബെംഗളൂരുവിലെ കുടുംബം
ബെംഗളൂരു: രാജ്യത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ നൂറാം ജന്മദിനം ആഘോഷിക്കുകയാണ് രാജേശ്വരി റാവു. പിറന്നാൾ ആഘോഷം സംഘടിപ്പിക്കുന്നതിനായി കുടുംബം ഏർപ്പെടുത്തിയ ഹോട്ടലിൽ രാജേശ്വരി റാവു ദേശീയ പതാക ഉയർത്തും. സുന്ദരരാജന്റെയും വെങ്കിടലക്ഷ്മിയുടെയും മകളായി 1922-ൽ പള്ളിപ്പാളയത്താണ് രാജേശ്വരി ജനിച്ചത്. അവരുടെ സ്കൂൾ വർഷങ്ങൾ 8-ാം ക്ലാസ്സിൽ അവസാനിച്ചു. ശേഷം 1936-ൽ, നാഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥിയും, വെറ്ററിനറി ഡോക്ടറും, ബെംഗളുരുവിലെ സെന്റ് ജോസഫ് കോളേജുമായ ശേഷഗിരി റാവുവിനെ വിവാഹം കഴിച്ചു. മകൾ നിർമലയ്‌ക്കൊപ്പം ബെംഗളൂരുവിലാണ് രാജേശ്വരി താമസിക്കുന്നത്. രാജേശ്വരിയുടെ സ്വയം പ്രയത്നത്തിൽ തമിഴ് വായിക്കാൻ പഠിപ്പിച്ചു.…
Read Moreപ്രധാനമന്ത്രി ചരിത്രം തിരുത്താനുള്ള ശ്രമത്തിൽ; പിണറായി വിജയൻ
തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വി.ഡി സവർക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത് സംഘപരിവാർ ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ ഇന്ന്, സ്വാതന്ത്ര്യ സമരത്തിന്‍റെ അവകാശികളാകാൻ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ, “‘ഡൽഹിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരാളുടെ പേര് പരാമർശിക്കുന്നത് നാം കേട്ടു. അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നതാണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ വലിയതോതിലുള്ള പ്രത്യേകത എന്താണ്? സ്വാതന്ത്ര്യ സമരഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പ് എഴുതിക്കൊടുത്തു എന്നതാണ്. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തിനെ…
Read Moreസിപിഎം നേതാവിന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് സിപിഎം പ്രാദേശിക നേതാവിന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷാജഹാന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreദലിത് വിദ്യാർഥിയുടെ മരണത്തിൽ രാജിവച്ച് എംഎൽഎ
ജയ്പുർ: അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ പനചന്ദ് മേഘ്‌വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (15-08-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1206 റിപ്പോർട്ട് ചെയ്തു. 1653 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 9.62% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1653 ആകെ ഡിസ്ചാര്‍ജ് : 3981825 ഇന്നത്തെ കേസുകള്‍ : 1206 ആകെ ആക്റ്റീവ് കേസുകള്‍ : 10475 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40147 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreഎല്ലായിടത്തും നടക്കുന്ന സംഭവം; ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അശോക് ഗെലോട്ട്
ജലോർ: ജലോറിൽ അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെലോട്ടിന്റെ പ്രതികരണം. “ഇതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവമല്ലേ. പത്രവും ടി.വി യും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ സംഭവത്തെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പ്പൂരിലാണെങ്കിലും, ജലോറിലാണെങ്കിലും. പ്രതിപക്ഷത്തിരിക്കുന്നിടത്തോളം കാലം ബി.ജെ.പി ഇതൊരു പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തു തന്നെയാണെങ്കിലും ഈ…
Read Moreആരും പട്ടിണികിടക്കാത്ത ഇന്ത്യക്കായി പോരാടും; മമത ബാനർജി
കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തിൽ തന്‍റെ സങ്കൽപ്പത്തിലെ ഇന്ത്യയെക്കുറിച്ച് ട്വീറ്റ് ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പട്ടിണിയില്ലാത്ത, സ്ത്രീസുരക്ഷയുള്ള രാജ്യമാണ് തന്‍റെ സ്വപ്നമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയ്ക്കെതിരെ ഉയർന്നു വരുന്ന പ്രതിപക്ഷ ഐക്യത്തിന്‍റെ തലപ്പത്ത് മമത എത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് മമതയുടെ പരാമർശം. “ആരും പട്ടിണികിടക്കാത്ത, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കാണുന്ന, ജനങ്ങളെ വിഭജിക്കുന്ന ശക്തികളില്ലാത്ത ഒരു രാജ്യമാണ് എന്‍റെ സ്വപ്നം. അത്തരമൊരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സ്വപ്നം കണ്ട…
Read More