ലൈംഗിക പീഡനക്കേസുകളുടെ വിചാരണ ഇൻ ക്യാമറ മാത്രമേ നടത്താവൂ; സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ-ക്യാമറ) മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 327 പ്രകാരമുള്ള ബലാത്സംഗക്കേസിന്‍റെ കാര്യത്തിൽ മാത്രമാണിത്. എന്നാൽ, സുപ്രീം കോടതി ഈ വ്യവസ്ഥ എല്ലാ ലൈംഗിക പീഡന കേസുകളിലേക്കും വ്യാപിപ്പിച്ചു. വൈസ് ചാൻസലർക്കെതിരെ മഹാരാഷ്ട്രയിലെ ഒരു സ്ഥാപനത്തിലെ യോഗ അധ്യാപിക നൽകിയ പരാതിയിലാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്.
വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പീഡനക്കേസുകളിലെ വിചാരണ വേളയിൽ പരാതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സുപ്രീം കോടതി വിവിധ നിർദ്ദേശങ്ങൾ പുറത്തിറക്കി. മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പരാതിക്കാരിയുടെയും സാക്ഷികളുടെയും വിചാരണ അടച്ചിട്ട കോടതിയിൽ നടത്തണം. പരസ്യവിചാരണ പാടില്ല എന്നാണ് നിർദേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts