ഇന്ത്യയുടെ ‘ഇടപെടൽ’; ചാരക്കപ്പൽ യാത്ര നീട്ടുന്നതിൽ യോഗം വിളിച്ച് ചൈന

കൊളംബോ: ചാരക്കപ്പലിന്‍റെ യാത്ര മാറ്റിവയ്ക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടതിനെ തുടർന്ന് ചൈന അടിയന്തര യോഗം വിളിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയാണ് ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അത്യാധുനിക ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ന്‍റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഒരുക്കങ്ങൾ പുരോഗമിക്കവേ, ഇന്ത്യ സ്വരം കടുപ്പിക്കുകയായിരുന്നു. കൂടുതൽ ചർച്ചകൾക്ക് ശേഷം കപ്പലിന്‍റെ വരവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും യാത്ര അതുവരെ നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്ക് കത്തയച്ചിരുന്നു.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

കത്ത് ലഭിച്ചതിനെ തുടർന്ന് ചൈനീസ് എംബസി അടിയന്തര യോഗം വിളിച്ചതായാണ് റിപ്പോർട്ട്. ചാരക്കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസഡർ ക്വി സെൻഹോങ്ങുമായി ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ചർച്ച നടത്തിയതായി ചില ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രസിഡന്‍റിന്‍റെ ഓഫീസ് ഇത് നിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭാര്യ വഞ്ചിച്ചു, മക്കൾക്ക് വേണ്ടി ഒരേ വീട്ടിൽ'; വൈറലായ യുവാവിന്റെ കുറിപ്പ് കുടുംബബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ച് ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us