അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറിയ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയേയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാക്കിയുമാണ് സാക്ഷികളുടെ കൂറുമാറ്റം. നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായി സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ആദിവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള സംസ്ഥാനം ഇതിനെല്ലാം നിശബ്ദ സാക്ഷിയാവുകയും നിഷ്ക്രിയമായ രീതിയിൽ വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് വലിയ നാണക്കേടാണ്. ഈ കൂട്ട കൂറുമാറ്റത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കൂട്ട കൂറുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും,കൂറുമാറ്റത്തിനായി അനാവശ്യ സ്വാധീനവും കടുത്ത സമ്മർദ്ദവും ചെലുത്തിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.